കരിയറിൽ പ്രതീക്ഷയില്ല; വിവാഹം കഴിച്ചേക്കാം, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിച്ച വിദ്യാർത്ഥി, ഭാവിയെക്കുറിച്ച് ആശങ്ക ; വിവാഹവേഷത്തിൽ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്ദിയുമായി ജന്തർമന്തറിലെത്തി യുവതി

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ, വിവാഹവേഷം ധരിച്ചെത്തിയ യുവതിയുടെ പ്രതിഷേധം .ആർഐപി കരിയർ, ശാദി ഡോട്ട് കോം ഹിയർ ഐ കം എന്ന പ്ലക്കാർഡേന്തിയാണ് യുവതിയുടെ വേറിട്ട പ്രതിഷേധം. ഉത്തരേന്ത്യൻ വധുവിനെപ്പോലെ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്തിയുമണിഞ്ഞാണ് യുവതി ജന്തർമന്തറിലെത്തിയത്. ലിപ്സ്റ്റിക് അണിഞ്ഞുകൊണ്ട് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു.

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു താനെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്നും വിവാഹവേഷത്തിലെത്തിയ യുവതി പറഞ്ഞു.

പരീക്ഷാ ഫലങ്ങളിലെ ക്രമക്കേടുകൾ കാരണം മാതാപിതാക്കൾ ഇപ്പോൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിന് പകരം വിവാഹം കഴിപ്പിച്ചു വിടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും അല്ലെങ്കിൽ പെൺകുട്ടികളുടെ ഭാവി നശിക്കുമെന്നും യുവതി പറയുന്നു. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് താൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും യുവതി വ്യക്തമാക്കി

പരീക്ഷാ ക്രമക്കേടുകൾ മൂലം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാജ്യം ഇതുവരെ കണ്ട സമരമുറകളിൽനിന്ന് തികച്ചും ഭിന്നമാണ് ജെൻ സീയുടെ സമരരീതികൾ.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.