കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം

P Krishnapillai Memorial

തിരുവനന്തപുരം: ആലപ്പുഴ നൂറനാട് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിനായുള്ള ഭൂമി അനുവദിച്ച് നൽകിയ ഉത്തരവ് യുഡിഎഫ് സർക്കാർ റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. സർക്കാരിന്റെ ഈ നീക്കം കേരളത്തിന്റെ സാമൂഹിക ചരിത്രത്തോടുള്ള കടുത്ത ആദരവില്ലായ്മയും വൃദ്ധരായ കലാകാരന്മാരോടുള്ള ക്രൂരമായ അവഗണനയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി.

കഴിഞ്ഞ ബുധനാഴ്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിലുള്ള 1.73 ഏക്കർ ഭൂമി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് സംസ്ഥാനത്തെ ആദ്യ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി 99 വർഷത്തെ ലേസിന് നൽകാൻ തീരുമാനിച്ചത്. ഇതിനൊപ്പമാണ് മുൻ ഇടത് സർക്കാർ സാംസ്കാരിക വകുപ്പിന് കൈമാറിയ 5 ഏക്കർ ഭൂമിയുടെ അനുമതി റദ്ദാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.