തിരുവനന്തപുരം: ആലപ്പുഴ നൂറനാട് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിനായുള്ള ഭൂമി അനുവദിച്ച് നൽകിയ ഉത്തരവ് യുഡിഎഫ് സർക്കാർ റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. സർക്കാരിന്റെ ഈ നീക്കം കേരളത്തിന്റെ സാമൂഹിക ചരിത്രത്തോടുള്ള കടുത്ത ആദരവില്ലായ്മയും വൃദ്ധരായ കലാകാരന്മാരോടുള്ള ക്രൂരമായ അവഗണനയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി.
കഴിഞ്ഞ ബുധനാഴ്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിലുള്ള 1.73 ഏക്കർ ഭൂമി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് സംസ്ഥാനത്തെ ആദ്യ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി 99 വർഷത്തെ ലേസിന് നൽകാൻ തീരുമാനിച്ചത്. ഇതിനൊപ്പമാണ് മുൻ ഇടത് സർക്കാർ സാംസ്കാരിക വകുപ്പിന് കൈമാറിയ 5 ഏക്കർ ഭൂമിയുടെ അനുമതി റദ്ദാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.
കളിക്കാൻ പോകുന്നതിനിടെ തീവണ്ടി തട്ടി അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ മരിച്ചു


മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ:അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു, കഡാവർ നായകളും







