കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അർജുൻ ആയങ്കി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ ഇടപെടാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് നിലപാട്. അർജുൻ ആയങ്കിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. റിമാൻഡിനെ തുടർന്ന് ഇയാളെ തലശേരി സബ്

