നട്ടപ്പാതിരയ്ക്ക് അർജുൻ ആയങ്കിയുണ്ടോ? 8 വണ്ടി പൊലീസ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ; മല്ലപ്പള്ളിയിൽ പ്രതിഷേധം!

അർജുൻ ആയങ്കിയെ തേടി മല്ലപ്പള്ളിയിൽ രാത്രിയിൽ പൊലീസ് പരിശോധന; സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിലും പരിശോധന

പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന നടന്നത് ഇന്ന് പ്രഷേധത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. സി.പി.എം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. സമീപത്തെ സി.പി.എം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. എട്ട് വണ്ടി പോലീസ് ആണ് പരിശോധനയ്ക്ക് ചെന്നത് എന്നും റിപ്പോർട്ട്. പാടിമൺ മേഖലയിൽ രാത്രി 12.15 മുതൽ പുലർച്ചെ ഒന്നരവരെയായിരുന്നു പരിശോധന. കീഴ്‌വായ്പൂർ, പെരുമ്പട്ടി,

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ, കൂട്ടാളികളും കസ്റ്റഡിയിൽ!

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ

കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആയങ്കിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം പൊലീസ് സംഘം കണ്ണൂരിലെത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ആയങ്കിയെ ഹാജരാക്കുക. തുടർന്ന് കോടതി നടപടികൾക്ക് ശേഷം എറണാകുളം പൊലീസ് ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി

‘ഒരു ആയങ്കിയേയും അനുവദിക്കില്ല’; അർജുൻ ആയങ്കിയെ പിന്തുണച്ച ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ, മുന്നറിയിപ്പുമായി എഡിജിപി!

അർജുൻ ആയങ്കിക്കെതിരെ മുന്നറിയിപ്പുമായി എഡിജിപി പി. വിജയൻ; ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ

കണ്ണൂർ: പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. അർജുൻ ആയങ്കി പൊലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അദ്ദേഹത്തിന്റെ തന്നെ തോന്നലാണെന്നും ഇത്തരം ആളുകൾക്ക് ലഭിക്കുന്ന വീരപരിവേഷം താൽക്കാലികമാണെന്നും എഡിജിപി പറഞ്ഞു.  പരിധി വിട്ട് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും പി. വിജയൻ വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ പൊലീസ് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കാത്തിരിക്കുകയായിരുന്നു. കോടതി

‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; അർജുൻ ആയങ്കിക്ക് വിലങ്ങുവീണതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്, ഗുണ്ടകൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും ഇനി കേരളത്തിൽ ഇടമില്ല!

‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും നാടല്ലെന്നും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടേതാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമത്തെയും ഭരണസംവിധാനത്തെയും വെല്ലുവിളിക്കുന്നവർക്ക് സംസ്ഥാനത്ത് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിച്ചവരുടെ കൈകളിൽ ഇപ്പോൾ വിലങ്ങുവീണത് സംസ്ഥാനത്തെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സ്വൈര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പ്രധാന പരിഗണന. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം

അർജുൻ ആയങ്കിക്കായി പണപ്പിരിവോ? QR കോഡ് ഒരുക്കിയെന്ന ആരോപണം; സഹോദരൻ അജയ് ആയങ്കി അറസ്റ്റിൽ, ഒളിവിലുള്ള പ്രതിക്ക് സഹായമെത്തിച്ചവരിലേക്ക് അന്വേഷണം നീളുന്നു!

അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ സഹോദരൻ അജയ് ആയങ്കി

കോഴിക്കോട്: ഒളിവിലുള്ള അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിൽ സഹോദരൻ അജയ് ആയങ്കി അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24)യെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. അർജുന്റെ അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ക്യുആർ കോഡ് തയ്യാറാക്കുന്നതിൽ സഹോദരൻ അരുൺ ആയങ്കിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ഓടെ ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി

യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ തിരിച്ചറിഞ്ഞത് നിര്‍ണ്ണായകമായി; ആദ്യം ആ സുഹൃത്ത് ശ്രമിച്ചത് ആയങ്കിയെ രക്ഷപ്പെടുത്താനുള്ള തന്ത്രം; ഡിഐജി കാര്‍ത്തിക്കിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം പൊളിഞ്ഞു; ആയങ്കിയുടെ ഒളിയിടം പോലീസിന് പറഞ്ഞു കൊടുത്തത് കൂട്ടുകാരന്‍ ജിതിന്‍; ഡിഐജി കാര്‍ത്തിക്കിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ സത്യം പുറത്ത്; ആ രഹസ്യം പോലീസ് അറിഞ്ഞത് പുലര്‍ച്ചെ ഒരു മണിക്ക്

കണ്ണൂര്‍: പോലീസിന്റെയും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിലേക്ക് നയിച്ച സുപ്രധാന വഴിത്തിരിവിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയങ്കിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഒളിവു യാത്രകളില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നയാളുമായ ജിതിനെ കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കമാണ് കേസില്‍ നിര്‍ണ്ണായകമായത്. ഡിജിറ്റല്‍ തെളിവുകളും യാത്രാ വഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ജിതിനെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം തുടക്കത്തില്‍ വളരെ ശാന്തമായാണ്

രമേശ് ചെന്നിത്തലയ്ക്ക് തല ഉയര്‍ത്തി പിടിക്കാം; പോലീസ് ആസ്ഥാനത്തുള്ള ക്രമസമാധാന ചുമലയുള്ള എഡിജിപി പി വിജയന്‍ കരുത്തു കാട്ടി; എല്ലാം കൃത്യമായി നടപ്പാക്കി ഡിഐജി കെ കാര്‍ത്തിക്ക്; കണ്ണൂര്‍ കമ്മീഷണര്‍ക്കും അഭിമാന നിമിഷം; ആഭ്യന്തരത്തിന് ഇനി പെരുമയുടെ കാലം; അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് ചെന്നിത്തലയ്ക്ക് കനത്ത രാഷ്ട്രീയ നേട്ടം

തിരുവനന്തപുരം: പോലീസിനെയും ക്രമസമാധാന സംവിധാനങ്ങളെയും വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടിയ ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിയെ പൂട്ടിയതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിനും ഭരണ നേതൃത്വത്തിനും കനത്ത രാഷ്ട്രീയ നേട്ടം. തുടര്‍ച്ചയായ വെല്ലുവിളികള്‍ക്കിടെ കൃത്യമായ ഏകോപനത്തിലൂടെ പ്രതിയെ വലയിലാക്കാനായത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ജനമധ്യത്തിലും രാഷ്ട്രീയ തലത്തിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്.പോലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ കടുത്ത മേല്‍നോട്ടവും ശക്തമായ തന്ത്രങ്ങളുമാണ് അന്വേഷണത്തിന് ഊര്‍ജ്ജമായത്. സംസ്ഥാനത്തുടനീളം നെട്ടോട്ടമോടിയ പ്രതിയെ പൂട്ടിയിടാന്‍ എഡിജിപി തയാറാക്കിയ

ഉള്ളില്‍ കറുത്ത ടീഷര്‍ട്ടും പുറത്ത് ക്വാഡ്രോറിയുടെ നീല ഷര്‍ട്ടും ധരിച്ചിരുന്ന ആയങ്കി; പോലീസ് എത്തിയതും എതിര്‍പ്പില്ലാതെ കീഴടങ്ങി; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; കണ്ണൂരിലെ ഫ്ളാറ്റ് വളഞ്ഞ് ഡിഐജി കെ. കാര്‍ത്തികും സംഘവും പൊക്കിയത് പരമ രഹസ്യ നീക്കത്തില്‍

കണ്ണൂര്‍: ദിവസങ്ങളായി പോലീസിനെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാദ നായകന്‍ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പോലീസിന്റെ പിടിയിലായി. ഉള്ളില്‍ നീല കറുത്ത ടീഷര്‍ട്ടും പുറത്ത് ക്വാഡ്രോറിയുടെ നീല ഷര്‍ട്ടും ധരിച്ചിരുന്ന ആയങ്കി, ഫ്ളാറ്റ് വളഞ്ഞ പോലീസ് സംഘത്തെ കണ്ട് എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തികിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു നാടകീയമായ ഈ മിന്നല്‍ പരിശോധനയും അറസ്റ്റും. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആയങ്കിയുടെ യാത്ര അത്യന്തം സാഹസികവും ദുരൂഹതകള്‍ നിറഞ്ഞതുമായിരുന്നു.

EXCLUSIVE അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; കണ്ണൂരിലെ ഫ്ളാറ്റില്‍നിന്ന് പൊക്കിയത് ഡിഐജി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം; ചെന്നിത്തലയ്ക്കും കേരളാ പോലീസിനും ബിഗ് സല്യൂട്ട്; മംഗളം ടിവി എക്‌സ്‌ക്ലൂസീവ്

കണ്ണൂര്‍: പോലീസിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി ഒളിവില്‍ കഴിഞ്ഞിരുന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സോ്ഷ്യല്‍ മീഡിയയിലൂടെ പോലീസിനെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്ത കുറ്റവാളിയുമായ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പോലീസിന്റെ പിടിയിലായി. കണ്ണൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയവേയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റ കാര്‍ത്തിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു മിന്നല്‍ പരിശോധനയും അറസ്റ്റും. കണ്ണൂരില്‍ ചുമതലയേറ്റ് 24 മണിക്കൂറിനകം തന്നെ കേളികേട്ട ഒളിവുജീവിതം നയിച്ചിരുന്ന പ്രതിയെ വലയിലാക്കാന്‍ സാധിച്ചത്

നാല് ഫോണുകള്‍, നാലും സ്വിച്ച് ഓഫ്; വിപിഎന്‍ പൂട്ടില്‍ ഒളിച്ച് അര്‍ജുന്‍ ആയങ്കി; സോഷ്യല്‍ മീഡിയയിലെ കളി വെര്‍ച്വല്‍ ഐപി അഡ്രസില്‍; മുംബൈ, ഡല്‍ഹി സൈബര്‍ വിദഗ്ധരുടെ സഹായം തേടി കേരളാ പോലീസ്; വലമുറുക്കി സൈബര്‍ സെല്ലും എല്ലാ ജില്ലാ മേധാവിമാരും; വീരപ്പന്‍ വേട്ടയുടെ ഓര്‍മ്മകളില്‍ കേരള പോലീസ്: ആയങ്കിയ്ക്ക് പിന്നാലെ പാഞ്ഞ് കേരളാ പോലീസ്

കണ്ണൂര്‍: ഒറ്റയ്ക്ക് വനത്തിനുള്ളില്‍ മറഞ്ഞുനിന്ന് അന്നത്തെ തമിഴ്‌നാട്-കര്‍ണാടക പോലീസിനെയും വനംവകുപ്പിനെയും വര്‍ഷങ്ങളോളം വെല്ലുവിളിച്ച കാട്ടുപള്ളിയാന്‍ വീരപ്പന്റെ തന്ത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കി കേരള പോലീസിനെ വെല്ലുവിളിക്കുന്നത്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാകുമ്പോഴും പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന ആയങ്കിയെ കണ്ടെത്താന്‍ സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കേരള പോലീസ്. പോലീസിനെ പൂര്‍ണ്ണമായും വഴിതിരിച്ചുവിടുന്ന തന്ത്രങ്ങളാണ് ആയങ്കി പുറത്തെടുക്കുന്നത്. നിലവില്‍ നാല് മൊബൈല്‍ ഫോണുകള്‍ ഇയാള്‍ ഒരേസമയം ഉപയോഗിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍