കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കണ്ണൂർ മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകും വഴി പൊലീസിന് വഴി തെറ്റി എന്നതും കൗതുകകരമാണ്. അതിനിടെ, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി എറണാകുളം പൊലീസും കണ്ണൂരിലെത്തി. ഊന്നുകൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഊന്നുകൽ പൊലീസ്
കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആയങ്കിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം പൊലീസ് സംഘം കണ്ണൂരിലെത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ആയങ്കിയെ ഹാജരാക്കുക. തുടർന്ന് കോടതി നടപടികൾക്ക് ശേഷം എറണാകുളം പൊലീസ് ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി


