കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആയങ്കിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം പൊലീസ് സംഘം കണ്ണൂരിലെത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ആയങ്കിയെ ഹാജരാക്കുക. തുടർന്ന് കോടതി നടപടികൾക്ക് ശേഷം എറണാകുളം പൊലീസ് ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി
കണ്ണൂർ: പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. അർജുൻ ആയങ്കി പൊലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അദ്ദേഹത്തിന്റെ തന്നെ തോന്നലാണെന്നും ഇത്തരം ആളുകൾക്ക് ലഭിക്കുന്ന വീരപരിവേഷം താൽക്കാലികമാണെന്നും എഡിജിപി പറഞ്ഞു. പരിധി വിട്ട് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും പി. വിജയൻ വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ പൊലീസ് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കാത്തിരിക്കുകയായിരുന്നു. കോടതി


