നട്ടപ്പാതിരയ്ക്ക് അർജുൻ ആയങ്കിയുണ്ടോ? 8 വണ്ടി പൊലീസ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ; മല്ലപ്പള്ളിയിൽ പ്രതിഷേധം!

അർജുൻ ആയങ്കിയെ തേടി മല്ലപ്പള്ളിയിൽ രാത്രിയിൽ പൊലീസ് പരിശോധന; സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിലും പരിശോധന

പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന നടന്നത് ഇന്ന് പ്രഷേധത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. സി.പി.എം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. സമീപത്തെ സി.പി.എം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. എട്ട് വണ്ടി പോലീസ് ആണ് പരിശോധനയ്ക്ക് ചെന്നത് എന്നും റിപ്പോർട്ട്. പാടിമൺ മേഖലയിൽ രാത്രി 12.15 മുതൽ പുലർച്ചെ ഒന്നരവരെയായിരുന്നു പരിശോധന. കീഴ്‌വായ്പൂർ, പെരുമ്പട്ടി,

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ, കൂട്ടാളികളും കസ്റ്റഡിയിൽ!

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ

കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആയങ്കിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം പൊലീസ് സംഘം കണ്ണൂരിലെത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ആയങ്കിയെ ഹാജരാക്കുക. തുടർന്ന് കോടതി നടപടികൾക്ക് ശേഷം എറണാകുളം പൊലീസ് ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി

‘ഒരു ആയങ്കിയേയും അനുവദിക്കില്ല’; അർജുൻ ആയങ്കിയെ പിന്തുണച്ച ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ, മുന്നറിയിപ്പുമായി എഡിജിപി!

അർജുൻ ആയങ്കിക്കെതിരെ മുന്നറിയിപ്പുമായി എഡിജിപി പി. വിജയൻ; ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ

കണ്ണൂർ: പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. അർജുൻ ആയങ്കി പൊലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അദ്ദേഹത്തിന്റെ തന്നെ തോന്നലാണെന്നും ഇത്തരം ആളുകൾക്ക് ലഭിക്കുന്ന വീരപരിവേഷം താൽക്കാലികമാണെന്നും എഡിജിപി പറഞ്ഞു.  പരിധി വിട്ട് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും പി. വിജയൻ വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ പൊലീസ് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കാത്തിരിക്കുകയായിരുന്നു. കോടതി

‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; അർജുൻ ആയങ്കിക്ക് വിലങ്ങുവീണതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്, ഗുണ്ടകൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും ഇനി കേരളത്തിൽ ഇടമില്ല!

‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും നാടല്ലെന്നും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടേതാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമത്തെയും ഭരണസംവിധാനത്തെയും വെല്ലുവിളിക്കുന്നവർക്ക് സംസ്ഥാനത്ത് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിച്ചവരുടെ കൈകളിൽ ഇപ്പോൾ വിലങ്ങുവീണത് സംസ്ഥാനത്തെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സ്വൈര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പ്രധാന പരിഗണന. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം

അർജുൻ ആയങ്കിക്കായി പണപ്പിരിവോ? QR കോഡ് ഒരുക്കിയെന്ന ആരോപണം; സഹോദരൻ അജയ് ആയങ്കി അറസ്റ്റിൽ, ഒളിവിലുള്ള പ്രതിക്ക് സഹായമെത്തിച്ചവരിലേക്ക് അന്വേഷണം നീളുന്നു!

അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ സഹോദരൻ അജയ് ആയങ്കി

കോഴിക്കോട്: ഒളിവിലുള്ള അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിൽ സഹോദരൻ അജയ് ആയങ്കി അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24)യെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. അർജുന്റെ അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ക്യുആർ കോഡ് തയ്യാറാക്കുന്നതിൽ സഹോദരൻ അരുൺ ആയങ്കിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ഓടെ ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി

അർജുൻ ആയങ്കിയെ വെടിവെക്കാൻ നിർദേശമില്ല’; റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ; ‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’ ; ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടവും പ്രഖ്യാപിച്ചു!

അർജുൻ ആയങ്കിയെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ വെടിവെക്കണമെന്ന തരത്തിലുള്ള യാതൊരു നിർദേശവും ആഭ്യന്തര വകുപ്പിൽനിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’’ എന്നായിരുന്നു മന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അർജുൻ

‘വല്ലാത്ത സ്നേഹം തോന്നുന്നു’, സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം; അർജുൻ ആയങ്കിക്ക് സനൽകുമാർ ശശിധരന്റെ പിന്തുണ, പിന്നാലെ ഹാർട്ട് ഇമോജിയുമായി അർജുനും; പൊലീസ് തിരച്ചിൽ ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു ട്വിസ്റ്റ്!

അർജുൻ ആയങ്കിക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ്

ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ അന്വേഷിച്ച് ഇന്ന് കേരളം മുഴുവൻ പോലീസിന്റെ ഒരു നെട്ടോട്ടം കാണാം. ഇപ്പോഴിതാ, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയ്ക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സനൽ കുമാർ ശശിധരന്റെ അഭിപ്രായം. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ്