ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ അന്വേഷിച്ച് ഇന്ന് കേരളം മുഴുവൻ പോലീസിന്റെ ഒരു നെട്ടോട്ടം കാണാം. ഇപ്പോഴിതാ, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയ്ക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സനൽ കുമാർ ശശിധരന്റെ അഭിപ്രായം. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ്
തിരുവനന്തപുരം : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന തരത്തിൽ വീഡിയോ ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹന്‍ദാസിനെതിരെ ഇതുവരെയും പൊലീസ് നടപടിയില്ല. ഇപ്പോഴും, സമരക്കാരെ വെടിവച്ച് കൊല്ലുമെന്ന മോഹന്‍ദാസിന്‍റെ വിഡിയോ യുട്യൂബിൽ സജീവ വിഷയമാണ്. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. അതിന് ശേഷവും മോഹന്‍ദാസ് കൂടുതല്‍ വിഡിയോകൾ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ്
breaking news, Kerala, Kerala HD, Latest News, Latest News HD, Top News, Top News HD
‘മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലേ?’ വിരുന്ന് വിവാദത്തിൽ രൂക്ഷ പ്രതികരണം, ഹെലികോപ്റ്റർ ചെലവിലും മറുപടി; ‘ഒറ്റ രൂപ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല’, മഴക്കെടുതിക്കിടയിലെ ആദ്യ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ ആഞ്ഞടിച്ചു!
തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കെതിരെ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. “ഞാൻ ഭക്ഷണം കഴിച്ചത് ആണ് നിങ്ങൾ ഉന്നയിക്കുന്ന എന്റെ തെറ്റ്” എന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണെന്നും, താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ഇത് ഹീനമായ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളാ പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടുകൾ ഓരോ ദിവസവും വലിയ ചർച്ചാ വിഷയമാണ്. പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്തതിനു പിന്നാലെ പിഎസ്‌സി അംഗങ്ങളെ സംരക്ഷിക്കാൻ സിപിഎം രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിഎസ്‌സിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിയെ ന്യായീകരിക്കണമെന്ന് സൈബർ സഖാക്കൾക്കു പാർട്ടി നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. തുടർന്ന് പിഎസ്‌സിക്കെതിരായ അന്വേഷണത്തെ വിമർശിച്ചും പിഎസ്‌സി നടപടികളെ ന്യായീകരിച്ചും സിപിഎം നേതാക്കളും പ്രവർത്തകരും സഹയാത്രികരും രംഗത്തെത്തുകയായിരുന്നു.




