രാജ്യാന്തര വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ കപ്പലുകൾക്ക് പ്രവേശനം വിലക്കുമെന്ന റിപ്പോർട്ടുകളാണ് പുതിയ ഭീഷണി. ഹോർമുസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന തരത്തിൽ ഒമാനുമായി ഇറാൻ ധാരണയിലെത്തിയ കരാറിലാണ് കപ്പലുകളെ വിലക്കുന്ന വ്യവസ്ഥയുള്ളത്. ഇത് ട്രംപ് ഭരണകൂടം അംഗീകരിക്കാൻ വഴിയില്ലെന്നും, സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ. എന്നാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

