മുംബൈ: ഇന്ത്യയിൽ വാഹങ്ങൾ വാങ്ങുന്നതിൽ വലിയ മാറ്റം വന്നുതുടങ്ങിയിരിക്കുകയാണ്. പ്രധാനമായും ഇതിന് രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് പെട്രോൾ, ഡീസൽ വില ഉയർന്നതും രണ്ട്, എഥനോൾ ചേർത്ത പെട്രോൾ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ്. ഇതുമൂലം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം, ജൂലായിൽ 3,27,901 വൈദ്യുതവാഹനങ്ങളാണ് നിരത്തുകളിലെത്തിയത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകളാണിത്. ഇതുവരെയുള്ളതിൽ ഒരുമാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്ക്
ന്യൂഡൽഹി : ഇ20 പെട്രോളിനെതിരായ ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രതിഷേധം ഇന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ നൂറോളം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ട്രംപിന്റെ സമ്മർദമെന്ന് ഗുരുതര ആരോപണം ഇ20 നയത്തിന് പിന്നിൽ “മറഞ്ഞിരിക്കുന്ന അജൻഡ” ഉണ്ടെന്നാണ് കേജ്‌രിവാളിന്റെ ഏറ്റവും പുതിയ ആരോപണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിലാണ് കേന്ദ്ര സർക്കാർ എഥനോൾ മിശ്രിത പെട്രോൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽനിന്ന് എഥനോൾ വാങ്ങാൻ ട്രംപ്


