‘മത്സ്യത്തൊഴിലാളികൾ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർ; അതിനാൽ ക്രിസ്ത്യൻ മന്ത്രിമാർ പോകണം’ ; മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ പരാമർശം വിവാദത്തിൽ!

V D Satheeshan file image

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. അനൂപ് നടത്തിയ പരാമർശം വിവാദത്തിൽ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് മുഖ്യമന്ത്രിയെ വിമർശിച്ച് അനൂപ് സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരായതിനാൽ അവിടേക്ക് പോകേണ്ടത് രണ്ട് ക്രിസ്ത്യൻ മന്ത്രിമാരാണെന്ന തെറ്റായ ധാരണയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അനൂപ് ആരോപിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശവും അദ്ദേഹം നടത്തിയതായാണ് റിപ്പോർട്ട്. അനൂപിന്റെ പരാമർശത്തിനെതിരെ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളിൽ സർക്കാർ വേണ്ടത്ര ഇടപെടുന്നില്ലെന്നും അനൂപ് വിമർശിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ

സർക്കാരിന് മനസാക്ഷിയില്ലേ ? 9 ദിവസം പിന്നിട്ടിട്ടും മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; എങ്ങുമെത്താതെ രക്ഷാപ്രവർത്തനം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് പുലർച്ചെ പുനരാരംഭിച്ചു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിലും ഇന്ന് നടക്കും. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ജോണിന്റെ കുടുംബവുമായി നേരിട്ട് സംസാരിച്ചു. കൂടാതെ മന്ത്രി ഷിബു ബേബി ജോണും, കുടുംബവുമായി