ശബരിമലയിൽ അടുത്ത തന്ത്രി ആര്? അന്തിമ വാക്ക് ഇനി ഹൈക്കോടതിക്ക്

തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്.

നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയി തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് പകരം തന്റെ മകനെ ചുമതലപ്പെടുത്താൻ അദ്ദേഹം കത്തുനൽകിയത്. ഇത്തരം സാഹചര്യത്തിൽ ബോർഡ് നേരിട്ട് ഒരു തീരുമാനമെടുക്കുന്നത് ഭാവിയിൽ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാമെന്ന് അഭിപ്രായം യോഗത്തിൽ ഉയർന്നതിനെ തുടർന്നാണ് ബോർഡ് ഈ നിലപാട് സ്വീകരിച്ചത്.

സ്പെഷ്യൽ കമ്മീഷണർ വഴി ഈ വിഷയം കേരള ഹൈക്കോടതിയുടെ മുൻപാകെ എത്തിക്കാനാണ് ബോർഡ് തീരുമാനിച്ചത്. ചിങ്ങം മുതൽ ശബരിമലയിലെ തന്ത്രി പദവി ആരായിരിക്കണം എന്നതിൽ ഹൈക്കോടതി തന്നെ അന്തിമ തീർപ്പ് നൽകട്ടെ എന്നതാണ് ബോർഡിന്റെ ഇപ്പോഴത്തെ തീരുമാനം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.