തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്.
സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
‘ഉറുമ്പിനെ ഫോട്ടോയെടുത്ത് മതിയായില്ലേ?’; നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു
സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് കൗൺസിൽ നിർദേശിച്ചത്.
പ്രചാരണം പിഴച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൃത്യമായി പറയണമെന്നായിരുന്നു തിരുത്തൽ. ‘എൽ.ഡി.എഫ്. അല്ലാതെ മറ്റാര്’ എന്ന പ്രചാരണവാക്യംതന്നെ തെറ്റായിരുന്നു. സി.പി.എം. അല്ലാതെ മറ്റാര് എന്നതാണ് ജനങ്ങൾക്ക് ബോധ്യമായത്.
പണി വരുന്നുണ്ട് അവറാച്ചാ; ഇന്റർനെറ്റ് ഇല്ലെങ്കിലും എ.ഐ ക്യാമറ വർക്കിങ്
ഇടതുമുന്നണിയിൽ സി.പി.എം. മാത്രമാണ് മത്സരിക്കുന്നതെന്ന രീതിയിലായി. പിണറായി വിജയന്റെ ഒറ്റച്ചിത്രം പതിച്ച് നടത്തിയ പ്രചാരണ ബോർഡും പരാജയത്തിന്റെ കാരണമായി. ഇതുരണ്ടും തെറ്റിപ്പോയെന്ന് റിപ്പോർട്ടിൽ ചേർത്തു.









