മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പണിയുകയുകയും അവിടെ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കടൂര്‍ തഹസില്‍ദാര്‍ സി.എസ്.പൂര്‍ണിമ മുന്‍കൈയെടുത്ത് ദളിത് വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച തരിക്കെരെ ഡിവൈ.എസ്.പി.എസ്. ഹലമൃത്തി റാവുവിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചു. തഹസില്‍ദാര്‍ സി.എസ്. പൂര്‍ണിമ, താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ സി.ആര്. പ്രവീണ്‍, സി.ഐ. എം. റഫീഖ് എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് ദളിത് വിഭാഗത്തില്‍നിന്നുള്ള നൂറുകണക്കിനാളുകളും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തി.


ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. 63-ാമത് സ്ഥാപക ദിനാഘോഷം ജൂലൈ 27-ന്; ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ് നിർവ്വഹിക്കും
“നീ മോദിയുടെ രാജി ആവശ്യപ്പെടുമോ?”; മരത്തടികൾ കൊണ്ടുള്ള ക്രൂര മർദ്ദനം; ഫ്രീഡം പാർക്ക് നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ അനുഭവിക്കേണ്ടി വന്നത്!







