പി.ഒ.കെയിൽ പ്രതിഷേധം ശക്തമാകുന്നു ; അമൻ ഖാന്റെ ഇന്ത്യയോടുള്ള സഹായ അഭ്യർത്ഥന ചർച്ചയാകുന്നു

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (POK) പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രതിഷേധം. സാമ്പത്തിക ഉപരോധവും കടുത്ത ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അതിർത്തികൾ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് പി.ഒ.കെയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തി.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് ഇന്ത്യയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചത്. ”ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ ക്ഷാമമാണ്’ എന്ന് അദ്ദേഹം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.”

നിയന്ത്രണ രേഖ (LoC) വഴിയുള്ള സിവിലിയൻ യാത്രകൾക്കായി പൂഞ്ച്, ടൈറ്റാ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്ന് റാലിയിൽ ആവശ്യമുയർന്നു. പാകിസ്താൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും, സ്ഥിതി വഷളായാൽ തങ്ങളെ ഇന്ത്യയിലേക്ക് മാറാൻ അനുവദിക്കണമെന്നും സർദാർ അമൻ ഖാൻ വ്യക്തമാക്കിയത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി പാക് ഭരണകൂടത്തിനെതിരെ പി.ഒ.കെയിൽ അതിശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. റാലിയിൽ പങ്കെടുത്ത ജനങ്ങൾ “പി.ഒ.കെ പാകിസ്താന്റെ ഭാഗമല്ല” എന്ന വിപ്ലവകരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തെരുവ് കീഴടക്കിയത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം തോക്കുകളും വെടിയുണ്ടകളും കൊണ്ടാണ് അധികൃതർ മറുപടി നൽകുന്നതെങ്കിൽ തങ്ങൾക്ക് മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.