തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

ബോസ്റ്റൺ :മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്.  ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. 60-ാം എംബാപ്പെയും 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ഫ്രാന്‍സിനായി വല കുലുക്കി.

ഫ്രാന്‍സിന്റെ നിരവധി ഗോള്‍ ശ്രമങ്ങളെയാണ് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു  മികച്ച സേവുകള്‍ നൽകി രക്ഷിച്ചത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഫ്രഞ്ച് ടീമായി മാറി. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ മൊറോക്കോയ്ക്കായില്ല.

ലോകകപ്പിൽ കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച പരിശീലകനെന്ന റെക്കോർഡിന് അർഹനായി ദിദിയർ ദെഷോം. പരിശീലകനായി അദ്ദേഹത്തിന്റെ 25-ാം മത്സരമായിരുന്നു ഇത്. ഇതോടെ, പശ്ചിമജർമനിയെ 25 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഹെൽമുട്ട് ഷോണിന്റെ റെക്കോഡിനൊപ്പം ദെഷോമെത്തി. 1966 മുതൽ 1978 വരെ ജർമനിയുടെ പരിശീലകനായിരുന്നു ഹെൽമുട്ട്. 2012-ൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനായെത്തിയ ദെഷോമിനു കീഴിൽ ടീം നാലു ലോകകപ്പുകളിൽ കളിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.