വിജയഗാഥയുമായി രണ്ട് വർഷം; ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ ‘കൽക്കി 2898 എഡി’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം. സ്വപ്‌നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും. ‘ഒരു സ്വപ്‌നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്… നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുകയാണ്’, എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ ഇങ്ങനെ കുറിക്കുകയുണ്ടായി . പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക

സ്ത്രീയാത്രക്കാർക്ക് തുണയായി പ്രിയദർശിനി; സ്വകാര്യബസുകൾക്ക് വെല്ലുവിളിയാകുന്നു

കോഴിക്കോട്: സ്ത്രീയാത്രക്കാർക്ക് ആവേശം, കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സന്തോഷം, സ്വകാര്യബസ് ഉടമകൾക്കും തൊഴിലാളികൾക്കും ആശങ്ക… യു.ഡി.എഫ്. സർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി പത്തുദിനം പിന്നിട്ടപ്പോൾ നിരത്തിലെ ചിത്രമിങ്ങനെ. പൊതുജനം സ്വീകരിച്ച പ്രിയപദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് അത്ര പ്രിയങ്കരമല്ല. കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിവന്നതോടെ സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസേന 3000 മുതൽ 6000 രൂപ വരെ കുറവുവരുന്നതായി കോഴിക്കോട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ്.

മന്ത്രി സമ്മാനിച്ച സൈക്കിൾ; രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷന്റെ മുഖത്ത് ചിരി വിരിഞ്ഞു

ചിന്നക്കനാൽ: അതൊരു തിങ്കളാഴ്ചയായിരുന്നു. കനത്തമഴയും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം. സ്‌കൂളിൽ പോകാനായി കുട ചൂടി അമ്മ മാരിക്കും സഹോദരി രക്ഷണയ്ക്കും ഒപ്പം സിങ്കുകണ്ടം-സൂര്യനെല്ലി റോഡിലേക്ക് നടന്നെത്തിയപ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ആനക്കലിയിൽ രക്ഷന് അമ്മയെ നഷ്ടപ്പെട്ടു. മരണമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷൻ രക്ഷപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്ഷന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. ആനയുടെ ആക്രമണത്തിന് 18 ദിവസങ്ങൾക്ക് ശേഷം രക്ഷന്റെ ചുണ്ടിൽ ആദ്യമായി ഒരുപുഞ്ചിരി വിടർന്നു. തന്നെ സമ്മാനവുമായി ആശ്വസിപ്പിക്കാനെത്തിയ മന്ത്രി

ദുബായ് മാഫിയയുമായി ലക്ഷ്മിപ്രിയയ്ക്ക് ബന്ധം; ആരോപണവുമായി അൻസിബയുടെ സുഹൃത്ത് രംഗത്ത്

‘അമ്മ’ മുൻവൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു . അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ

ക്ഷേത്രദർശനത്തിനിടെ ദുരന്തം; കുരങ്ങുകൾ ആക്രമിക്കാൻ എത്തിയതിനിടെ നിലതെറ്റി വീണ് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനിടെ യുവതി മലമുകളിൽനിന്ന് വീണുമരിച്ചു. തൂത്തുക്കുടി ജില്ലയിലെ സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ പരിഭ്രാന്തയായ യുവതി അടിതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം നടന്നത്. അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്.

തെരഞ്ഞെടുപ്പ് തോൽവി: നാല് മണ്ഡലങ്ങളിലെ റിപ്പോർട്ടിൽ തിരുത്തുമായി സി.പി.ഐ; കേരളത്തിൽ സംഘടനാ ദൗർബല്യം സമ്മതിച്ച് സി.പി.എം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ്

എക്‌സാലോജിക് കേസ്: അന്വേഷണം മുൻ മുഖ്യമന്ത്രിയിലേക്കും; തെളിവുകൾ ലഭിച്ചാൽ സമൻസ് അയക്കുമെന്ന് എസ്.എഫ്.ഐ.ഒ (SFIO)

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ

OpenAI ഇന്ത്യ തലപ്പത്തേക്ക് പ്രഭ്ജീത് സിങ്; എഐ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കമ്പനി

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി നിർമിതബുദ്ധി (എഐ) കമ്പനിയായ ഓപ്പൺഎഐ. ഊബർ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായിരുന്ന പ്രഭ്ജീത് സിങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ മാനേജിങ് ഡയറക്ടറായി സാം ഓൾട്ട്മാന്റെ കമ്പനി നിയമിച്ചു. അമേരിക്കയ്ക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയായാണ് ഓപ്പൺഎഐ ഇന്ത്യയെ കാണുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഊബറിൽ നിന്ന് രാജി പ്രഖ്യാപിച്ച സിങ് സെപ്റ്റംബറിൽ ഓപ്പൺഎഐയിൽ ചേരും. ഏഷ്യ പസഫിക് റീജിയണിലെ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കിരൺ മാനിക്ക് കീഴിലാകും അദ്ദേഹത്തിന്റെ പ്രവർത്തനം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ കീം (KEAM 2026) എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് റാങ്ക് പരിശോധിക്കാം. കൗൺസിലിങ്, ഓപ്ഷൻ എൻട്രി, സീറ്റ് അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം : ഈ വർഷം ആകെ 1.48 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എഞ്ചിനീയറിങ് വിഭാഗം: സംസ്ഥാനത്തുടനീളം 1,08,409 വിദ്യാർത്ഥികളാണ് എഞ്ചിനീയറിങ്

കളിക്കാൻ പോകുന്നതിനിടെ തീവണ്ടി തട്ടി അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകാൻ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്. പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ