ഭൂട്ടാന് വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ചോദ്യം ചെയ്യലില്‍ താരം വ്യക്തമാക്കിയത്.
എന്നാല്‍, കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി കാറുകള്‍ വാങ്ങുമ്പോള്‍ അതിന്റെ രേഖകള്‍ കൃത്യമായി പരിശോധിക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യമാണ് കസ്റ്റംസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. വെറുമൊരു ചോദ്യം ചെയ്യലില്‍ ഒതുങ്ങുന്നതല്ല ഈ കേസെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചനകള്‍. ദുല്‍ഖറിന്റെ പേരില്‍ ഭൂട്ടാന് രജിസ്ട്രേഷനിലുള്ള കൂടുതല്‍ ആഡംബര കാറുകള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ വണ്ടികള്‍ നിലവില്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ദുല്‍ഖര്‍ സല്മാന് മാത്രമല്ല, സിനിമാ രംഗത്തെയും ബിസിനസ്സ് മേഖലയിലെയും കൂടുതല്‍ പ്രമുഖര്‍ ഈ ഭൂട്ടാന് കാര്‍ കടത്ത് റാക്കറ്റിന്റെ വലയിലുണ്ടെന്നാണ് വിവരം. വന്‍ നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ മാഫിയക്ക് പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആഡംബര കാര്‍ ഉടമകളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദുല്‍ഖറിന് സാധിക്കുമോ അതോ വരും ദിവസങ്ങളില്‍ താരം കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമോ എന്നത് കസ്റ്റംസ് എടുക്കുന്ന അടുത്ത നടപടികളെ ആശ്രയിച്ചിരിക്കും.
“വ്യാജ ജനനത്തീയതി നൽകി സ്കൂൾ പ്രവേശനം: മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ പിഴ, കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതി”


ദിയ ബിനു ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം: എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം ശക്തം.







