കുറ്റിപ്പുറം ബസ് അപകടം: അപകടത്തിന് കാരണം അമിതവേഗത , മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.
അപകടം നടന്ന റോഡിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്. ഇവിടെ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഇരട്ടി വേഗതയിലാണ് ബസ് എത്തിയിരുന്നത്. ആദ്യ വളവ് പിന്നിട്ട് രണ്ടാമത്തെ വളവിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത കാരണം വാഹനം നിയന്ത്രണം വിടുകയായിരുന്നു.

റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതാണ് ബസ് മറിയാൻ കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് രണ്ടായി പിളരുകയും തലകീഴായി മറിയുകയും ചെയ്തിരുന്നു. കോഴിക്കോട് പെരുവയൽ സ്വദേശിയായ വൈഷ്ണവ് എന്ന യാത്രക്കാരനാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.