പ്ലസ് വൺ പഠനം ഉപേക്ഷിച്ച് സ്വയം കോഡിംഗ് പഠനം; എഐ ഉപയോഗിച്ച് വ്യാജ ആപ്പുകൾ സൃഷ്ടിച്ച 18കാരൻ തട്ടിയത് 64 കോടി രൂപ.

"18-year-old cyber fraud accused arrested for creating fake apps using AI."

സൂറത്ത്: എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ മൊബൈൽ ആപ്പുകൾ വികസിപ്പിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയെന്ന കേസിൽ 18 കാരൻ അറസ്റ്റിൽ. 64 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന രോഹിത് വീരേന്ദ്രസിംഗ് ശാക്യയെ സൂറത്ത് പൊലീസ് പിടികൂടി.സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് കാൺപൂരിലെ ഹോട്ടലിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തത്.

പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വ്യാജ ആപ്പുകൾ നിർമ്മിച്ചത്. ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും പേരിൽ നിർമ്മിച്ച വ്യാജആപ്പുകൾ ഇയാൾ 15000 രൂപ സബ്‌സ്‌ക്രിഷൻ നിരക്കിൽ സൈബർ കുറ്റവാളികൾക്ക് വിറ്റിരുന്നതായാണ് വിവരം. ജാർഖണ്ഡിലെ ജംതാര, ഹരിയാന രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ തട്ടിപ്പുസംഘങ്ങൾക്കാണ് പ്രധാനമായും വ്യാജആപ്പുകൾ വിറ്റിരുന്നത്.16-ാം വയസിൽതന്നെ കോഡിങ്ങിൽ പ്രാവീണ്യം നേടിയ ശാക്യ വിവിധ ബാങ്കുകളുടെ ചലാൻ പെയ്‌മെന്റ് മാതൃകയിൽ വ്യാജ ആപ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇരകളെ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ‘വിക്‌ടിം ആപ്പും’ തട്ടിപ്പുകാർക്ക് ഒടിപി, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഉടനടി ലഭ്യമാക്കുന്ന ‘അഡ്‌മിൻ ആപും’ ഇയാൾ വികസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.പിഎൻബി ആപ്പെന്ന പേരിൽ വാട്‌സ്ആപ്പിലൂടെ ലഭിച്ച വ്യാജആപ് ഇൻസ്റ്റാൾ ചെയ്‌ത സൂറത്ത് സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടമായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ശാക്യയെ കുടുക്കിയത്. അന്വേഷണത്തിൽ 121 വ്യാജ ആപ്പുകൾ വികസിപ്പിച്ചതായും അവ 21,672 മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്‌തതായും കണ്ടെത്തി. ഇതിൽ 2,928 ഓളം ഉപകരണങ്ങൾ പൂർണമായും ഹാക്ക് ചെയ്‌തപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ഏകദേശം 64.38 കോടി രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.പ്രതിയിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.