“ശബരീശന്റെ പൊന്ന് കട്ടതാര്? സർക്കാരിന്റെ മൗനത്തിന് പിന്നിൽ!

കോഴിക്കോട്: കോടതി ഇടപെടൽമൂലം സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻകഴിയുന്നില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർ രക്ഷപ്പെടുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. മുൻപും ഇതുപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയിലാണ് കാര്യങ്ങൾ.

താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടു. ബോർഡ് തീരുമാനം കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വത്തിൽ സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇവിടെ അങ്ങനെയല്ല സ്ഥിതിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.