7 മിനിറ്റ്, 700 അജൻഡകൾ! കോർപ്പറേഷനിൽ വൻ ബഹളം

തിരുവനന്തപുരം: വൻ സമരങ്ങൾക്കു മുന്നോടിയായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ ഉണ്ടാകാറുള്ളതുപോലത്തെ സുരക്ഷാ വിന്യാസമായിരുന്നു തിങ്കളാഴ്ച കോർപ്പറേഷൻ ആസ്ഥാനത്ത്. കന്റോൺമെന്റ് എ.സി.പി.യുടെയും എസ്.എച്ച്.ഒ.മാരുടെയും നേതൃത്വത്തിൽ പോലീസ് സംഘം കോർപ്പറേഷനിലുണ്ടായിരുന്നു. കൗൺസിൽ ഹാളിനുള്ളിലായിരുന്നു കൂട്ടയടിയെല്ലാം. ഇതോടെ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ടായി.

ഭരണസ്തംഭനം ഉന്നയിച്ചും കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലറെ പുറത്താക്കണമെന്നുമാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം എല്ലാ അർഥത്തിലും കൈവിട്ടുപോകുകയായിരുന്നു. യു.ഡി.എഫ്.-ബി.ജെ.പി. കൗൺസിലർമാർ തമ്മിലായിരുന്നു സംഘർഷം.
കൗൺസിലർമാരുടെ കൈക്കും കഴുത്തിനും അടിയേറ്റു. വനിതാ കൗൺസിലർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ബി.ജെ.പി. കൗൺസിലറുടെ ഷർട്ടും സംഘർഷത്തിൽ കീറി.

കൗൺസിലിൽ മേയർ വി.വി.രാജേഷ് എത്തിയ ഉടനെ കെ.എസ്.ശബരീനാഥന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ ഇരിപ്പിടത്തിൽ നിന്നെണീറ്റ് മുദ്രാവാക്യം വിളിച്ചു. കൗൺസിലർ സുഗതനെ പുറത്താക്കിയേ തീരൂവെന്ന് യു.ഡി.എഫ്. അംഗങ്ങൾ വിളിച്ചുപറഞ്ഞു.

ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന മേയർ ഓഫീസ് ഉപരോധത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുകയായിരുന്ന കൗൺസിലർമാരായ എസ്.എസ്.സിന്ധു, സിന്ധു ശശി എന്നിവരെ വീൽച്ചെയറിലിരുത്തി എൽ.ഡി.എഫ്. അംഗങ്ങളും കൗൺസിൽ ഹാളിലേക്ക് കടന്നുവന്നത്. ഗുണ്ടാനേതാവിനെ പുറത്താക്കുക, നഗരത്തെ ഗുണ്ടാമുക്തമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്ലക്കാർഡുകളിൽ. മേയറുടെ സീറ്റിനു തൊട്ടുതാഴെനിന്നായിരുന്നു എൽ.ഡി.എഫ്. പ്രതിഷേധം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.