ഗൂഢാലോചനയും അശ്ലീല പരാമർ‌ശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്

ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ അൻസിബ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച സംഭവവുമായി ബന്ധപ്പെട്ട ചിത്രം

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും

പൾസർ സുനി കെഞ്ചിചോദിച്ചു “ഞാൻ നിരപരാധി, ശിക്ഷ മരവിപ്പിക്കണം”; കേൾക്കാൻ കൂട്ടാക്കാതെ കോടതി ; നടിയുടെ കണ്ണീരോളം വരില്ലല്ലോ? : ശിക്ഷാ നടപടി മരവിപ്പിക്കാനുള്ള ആവശ്യം തള്ളി

Kerala High Court building, Pulsar Suni actress assault case sentence suspension plea rejected

കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.) നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയോ ദൗർബല്യമോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷാ നടപടി മരവിപ്പിക്കാൻ മാത്രം അസാധാരണമോ മതിയായതോ ആയ കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്ന്

വിയ്യൂർ സെൻട്രൽ ജയിലിൽ നാളെ അസാധാരണ സത്യപ്രതിജ്ഞ ; സമയം വരെ കുറിച്ചു നൽകി കോടതി ; കേരളത്തിൽ ഇത് ആദ്യത്തെ സംഭവം!

തൃശൂര്‍:  കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചുതന്നെ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബദൽ പരിഹാരവുമായി കോടതി മുന്നോട്ടുവന്നത്.  ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽനിന്ന് പുറത്തിറങ്ങി കോർപറേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുഗതൻ ഹൈക്കോടതിയെ