ന്യൂഡൽഹി: ആഭ്യന്തരമന്ത്രി സഭയിൽനിന്ന് തുടർച്ചയായി അമിത് ഷാ വിട്ടുനിന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതേത്തുടർന്നുള്ള പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണമെന്ന് വ്യാഴാഴ്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, അതിനു ശേഷവും ഷാ സഭയിൽ എത്തിയില്ല. രാജ്യസഭാധ്യക്ഷൻ നൽകിയത് നിർദേശമല്ലെന്നും അദ്ദേഹത്തിന്റെ നിരീക്ഷണമായിരുന്നുവെന്നും റിജിജു നിലവിൽ അവകാശപ്പെട്ടു. അമിത് ഷായെ ശക്തമായി ന്യായീകരിച്ചാണ് ഇരുസഭകളിലും റിജിജു രംഗത്തുവന്നത്. സഭ സുഗമമായി പ്രവർത്തിക്കുമ്പോൾ ഷാ സഭയിൽ എത്തുമെന്നും ആഭ്യന്തരമന്ത്രി
ന്യൂഡൽഹി : വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കുന്ന ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2026 പാർലമെന്റ് പാസാക്കി. ലോക്‌സഭ ജൂലൈ 31ന് പാസാക്കിയ ബിൽ, ചൊവ്വാഴ്ച രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. എന്താണ് മാറ്റം? ഒരു വർഷത്തിനുശേഷവും രണ്ട് വർഷത്തിനുള്ളിലും റിപ്പോർട്ട് ചെയ്യുന്ന ജനനമോ മരണമോ, ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അല്ലെങ്കിൽ


