അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യം നല്‍കരുതെന്ന് പോലീസ്‌ ; ‘പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കും, വീണ്ടും ഒളിവിൽ പോകും’; റിപ്പോർട്ടിൽ മറ്റ് ഗുരുതര ആരോപണങ്ങളും!

അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് പൊലീസ്

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അർജുൻ ആയങ്കി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ ഇടപെടാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് നിലപാട്. അർജുൻ ആയങ്കിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. റിമാൻഡിനെ തുടർന്ന് ഇയാളെ തലശേരി സബ്

“അർജുൻ ആയങ്കിയ്ക്ക് ജാമ്യം വേണ്ടേ..?” ജാമ്യാപേക്ഷ പോലും നൽകിയില്ല; ജാമ്യം കിട്ടിയാലും കുടുക്കാൻ പ്ലാൻ ചെയ്‌ത പൊലീസ്; റിമാൻഡിന് പിന്നാലെ പുതിയ നീക്കം!

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അർജുൻ ആയങ്കിക്കായി അഭിഭാഷകൻ ജാമ്യാപേക്ഷ നൽകാതിരുന്നതിന് പിന്നാലെ കാപ്പ ചുമത്താൻ പൊലീസ് നീക്കം

കണ്ണൂർ: അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ, ആയങ്കിക്കായി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം, ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മറ്റ് കേസുകളിൽ നടപടി സ്വീകരിച്ച് ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ എടുക്കാനായിരുന്നു പൊലീസ് നീക്കം. ഇതിനിടെയാണ് ജാമ്യാപേക്ഷ നൽകാതെ അർജുൻ ആയങ്കിയുടെ അഭിഭാഷകൻ നടത്തിയ നീക്കം ശ്രദ്ധേയമാകുന്നത്. ജാമ്യാപേക്ഷ നൽകാതിരുന്നതോടെ കേസിൽ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അർജുൻ ആയങ്കിയെ