തീരാത്ത ലോകകപ്പ് സ്വപ്നവുമായി സുൽത്താൻ പടിയിറങ്ങുന്നു; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

ന്യൂയോർക്ക്: ഫുട്ബോൾ മൈതാനങ്ങളെ വിസ്മയിപ്പിച്ച ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പിൽ നോർവെയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിനാലുകാരനായ താരം തന്റെ പടിയിറക്കം പ്രഖ്യാപിച്ചത്.

ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന പകിട്ടോടെയാണ് കാനറിപ്പടയുടെ പത്താം നമ്പർ ജേഴ്സി നെയ്മർ അഴിച്ചുവെക്കുന്നത്. 16 വർഷം നീണ്ടുനിന്ന കരിയറിലാണ് ഇതോടെ അവസാനമാകുന്നത്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. പെലെയുടെയും റൊണാൾഡോയുടെയും റൊണാൾഡീഞ്ഞോയുടെയും കാൽപ്പാടുകളെ പിന്തുടർന്ന് ബ്രസീലിയൻ ഫുട്ബോളിനെ ഒരു പതിറ്റാണ്ടിലധികം തോളിലേറ്റിയ നെയ്മർക്ക് പക്ഷേ ഒരു ലോകകിരീടം എന്ന സ്വപ്നം മാത്രം ബാക്കിയായി. നാലും ലോകകപ്പുകളിൽ ബ്രസീലിനായി ബൂട്ട് കെട്ടിയെങ്കിലും കനകക്കിരീടത്തിൽ തൊടാൻ ആ വിരലുകൾക്കായില്ല.

കരിയറിലുടനീളം പരിക്കുകൾ വേട്ടയാടിയപ്പോഴും ഫീനിക്സ് പക്ഷിയെപ്പോലെ
മൈതാനത്തിലേക്ക് തിരിച്ചെത്തിയ ചരിത്രമാണ് നെയ്മറുടേത്. ഈ ലോകകപ്പിലും പരിക്കിന്റെ നിഴലിലായിരുന്ന താരം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമായതിന് ശേഷം നോർവെയ്‌ക്കെതിരായ നിർണ്ണായക പോരാട്ടത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ബ്രസീലിനെ രക്ഷിക്കാൻ അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിധിയുടെ കളിയിൽ നോർവേ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ, നെയ്മറുടെ വിടവാങ്ങൽ മത്സരം കണ്ണീരിൽ കുതിർന്ന ഒന്നായി മാറി. 2013-ലെ കോൺഫെഡറേഷൻസ് കപ്പിലും 2016 ഒളിമ്പിക്സിലും ബ്രസീലിനെ വിജയകിരീടത്തിലേക്ക് നയിച്ച നെയ്മർ എന്ന മാന്ത്രികൻ, കാനറിപ്പടയുടെ ചരിത്രത്തിൽ എന്നും പകരക്കാരനില്ലാത്ത സുൽത്താനായിത്തന്നെ തുടരും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.