തിരുവനന്തപുരം : പണ്ടത്തെ പോലെ ഇനി റേഷൻ കടകളിൽ കള്ളത്തൂക്കം വിലപോവില്ല. കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു.
ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം.
റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പിലായില്ല.
താരസംഘടനയിൽ പുകച്ചിൽ തുടരുന്നു; ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചു; ഒടുങ്ങാത്ത ‘അമ്മ’ വിവാദം
ചില റേഷൻകടക്കാർ ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്റെ മുഴുവൻ തുകയും അടയ്ക്കാറില്ലെന്നാണ് സർക്കാരിനു ലഭിച്ച പരാതി. അളവിലുള്ള വ്യത്യാസവും ചില ഘട്ടങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമൊക്കെ കണ്ടെത്തിയിരുന്നു.
റേഷൻവിതരണത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ തുടർച്ചയായി കേന്ദ്ര സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇ-നിരീക്ഷണ പദ്ധതി.


ഊരാളുങ്കലിൽ യുഡിഎഫിന് മലക്കംമറച്ചിൽ? അന്ന് സതീശൻ പറഞ്ഞതും ഇന്നത്തെ മന്ത്രിയുടെ മറുപടിയും







