ടെഹ്‌റാൻ: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണകപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ പ്രത്യാക്രമണം നടത്തി അമേരിക്ക.
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി സ്കൈറൂട്ട്; ദൗത്യം 18-ന്
‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു.
ഉപരോധം പുനഃസ്ഥാപിച്ച നടപടിയും ആക്രമണങ്ങളും കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക-ഇറാൻ മെമ്മോറാണ്ടത്തിന്റെ ലംഘനമാണിതെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഈ നീക്കം ധാരണാപത്രത്തിന്റെ ലംഘനമാണെന്നെന്നും യുഎസ് സർക്കാരിന്റെ വിശ്വാസ്യതയില്ലായ്മ തെളിയിക്കുന്ന നടപടിയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിൽ ആക്രമണം നടന്നത്. മൃതദേഹം ഇറാനിലെ ചടങ്ങുകൾക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇറാഖിലെ നജാഫിലെത്തിച്ചത്. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നത്.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്: അറസ്റ്റിലായ 8 പ്രതികളുടെയും വീടുകളിൽ ഒരേസമയം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് റെയ്ഡ്.









