കാശ് കൊടുക്കാതെ ക്യാമറ എടുത്തു? തെന്നിന്ത്യൻ താരം ആര്യ ഒടുവിൽ കുടുങ്ങി!

ചെന്നൈ : മുരളി ഗോപിയുടെ രചനയിൽ തിയേറ്ററുകളിലെത്തിയ ‘അനന്തൻകാട്’ എന്ന മലയാള ചിത്രത്തിന് പിന്നാലെ പുതിയ വിവാദം. സിനിമയുടെ ചിത്രീകരണത്തിനായി കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നടൻ ആര്യ, നിർമാതാവ് എസ്. വിനോദ് കുമാർ എന്നിവർക്കെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.

കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ പ്രതിനിധികളും നടൻ ആര്യയും ഉറപ്പു നൽകിയിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ ചെലവുൾപ്പെടെ മുടക്കി എത്തിച്ചു. കരാർ തുകയായ 2.12 കോടി രൂപയിൽ 1.80 കോടി രൂപ കുടിശികയാണ്. കുടിശിക ആവശ്യപ്പെട്ടതിനെ തുടർന്നു സിനിമയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.