ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം.
അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ
വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിന്റെ പേരും ഓർഗനൈസർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എന്ന വ്യാജേന എത്തിയ പ്രതിപക്ഷ നേതാക്കൾ, വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന രാഷ്ട്രീയ നീക്കത്തിലേക്ക് സമരത്തിന്റെ ദിശ മാറ്റിയെന്നാണ് ലേഖനത്തിൽ പറയുന്നത്.
ജോൺ ബ്രിട്ടാസിന് പുറമെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ്, ടെലിവിഷൻ താരം രഘു റാം, സംയുക്ത കിസാൻ മോർച്ച നേതാക്കൾ എന്നിവരുടെ സാന്നിധ്യവും പ്രക്ഷോഭത്തിൽ ഉണ്ടായതായി ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥി സമരം പിന്നീട് സർക്കാരിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും എതിരെയുള്ള പ്രചാരണ വേദി മാത്രമായി മാറിയെന്നും ഓർഗനൈസറിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം









