ന്യൂഡൽഹി : തന്റെ അമേരിക്കൻ വിദ്യാഭ്യാസത്തിന്റെ ഫണ്ടിങ്ങിനെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയ പ്രാദേശിക ബിജെപി പ്രവർത്തകനോടാണ് അദ്ദേഹത്തിന്റെ മറുപടി.
“എന്റെ സ്കോളർഷിപ്പ് വിവരങ്ങളും വിദ്യാഭ്യാസ വായ്പയുടെ രേഖകളും വെളിപ്പെടുത്താൻ ഞാൻ തയാറാണ്. ചക്രവർത്തി തന്റെ ബിരുദം കാണിക്കുമോ?” എന്നായിരുന്നു ദീപ്കെയുടെ വെല്ലുവിളി. ബിജെപി നേതാക്കൾ അവരുടെ യഥാർഥ ബിരുദം പുറത്തുവിടണമെന്നും, തന്റെ വിദ്യാഭ്യാസ പശ്ചാത്തലം എന്തുകൊണ്ടാണ് ഇപ്പോൾ രാഷ്ട്രീയ പ്രശ്നമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആർടിഐ ആക്ടിവിസ്റ്റ് അമിത് തിവാരിയാണ് ദീപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ദീപ്കെയുടെ പിതാവിന് പ്രതിമാസം 60,000 മുതൽ 65,000 രൂപ വരെ വരുമാനമുണ്ടെന്നാണ് പരാതിയിലെ അവകാശവാദം. ഈ കണക്ക് ഇതുവരെ സ്വതന്ത്ര ഓഡിറ്റ് രേഖകൾ വഴി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ബോസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് കമ്യൂണിക്കേഷനിൽനിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ബിരുദം നേടിയ ദീപ്കെ, സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണ് പഠനം പൂർത്തിയാക്കിയതെന്നാണ് പറയുന്നത്. എന്നാൽ സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു സെമസ്റ്ററിന് ഏകദേശം 48,000 ഡോളർ (താമസം, ഭക്ഷണം, പുസ്തകങ്ങൾ ഉൾപ്പെടെ) ചെലവ് വരും.
സ്കോളർഷിപ്പ് കിഴിച്ചാലും സെമസ്റ്ററിന് 35,000 ഡോളറിലധികം ഇനിയും കണക്കിൽ വരേണ്ടതുണ്ട്. മൂന്ന് സെമസ്റ്ററുകളിലായി ഇത് ഗണ്യമായ തുകയാണ്. ഇത് വിദ്യാഭ്യാസ വായ്പ വഴിയാണ് കണ്ടെത്തിയതെന്നാണ് ദീപ്കെയുടെ വിശദീകരണം, ലോൺ അനുമതി കത്ത് പുറത്തുവിടുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ ഈ അവകാശവാദം ഇപ്പോഴും സ്ഥിരീകരിക്കപ്പെടാതെ തുടരുന്നു.
ജൂലൈ 20ന് പാർലമെന്റിനു സമീപം നടന്ന അക്രമസംഭവത്തോടുള്ള സിജെപിയുടെ പ്രതികരണത്തിലും സമാനമായ ഒരു രീതി കണ്ടെത്താനാകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു . ഭാഗിക വിവരങ്ങൾ പുറത്തുവിടുകയും, കൂടുതൽ വിവരം ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന രീതി. തന്റെ ഫണ്ടിങ് പൂർണമായി തെളിയിക്കുന്നതിനു പകരം, മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള ചോദ്യമായി വിഷയം മാറ്റിയെന്ന വിമർശനവും ഉയരുന്നുണ്ട്.
പ്രധാനമന്ത്രി മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദം പുതിയതല്ല. 2016ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മോദിയോട് ബിരുദ രേഖകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടതോടെയാണ് ഇത് വിവാദമായത്. തുടർന്ന് ഒരു ആർടിഐ അപേക്ഷയിൽ, 1978ലെ ബിഎ പരീക്ഷ വിജയിച്ചവരുടെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഡൽഹി സർവകലാശാലയോട് നിർദേശിച്ചിരുന്നു. എന്നാൽ ഡൽഹി സർവകലാശാല ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുകയും 2017ൽ ഡൽഹി ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. ഈ കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ







