കയ്യിൽ പെട്രോൾ കന്നാസ്, ലക്ഷ്യം ബാർ; വെമ്പായം ആക്രമണത്തിന് മുൻപുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തം

Bar clash captured

തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിൽ നടന്ന അക്രമസംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് . സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിസിടിവിയിലൂടെ . പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ്

അന്നം മുടക്കിയതല്ല, നടപടി പരാതിയെ തുടർന്നെന്ന് മന്ത്രി; ആലപ്പുഴയിൽ സ്ഥലം കയ്യേറിയെന്ന പരാതിക്കുപിന്നാലെ കമ്മ്യൂണിറ്റി കിച്ചനിൽ നടപടി, നിലവിൽ പദ്ധതി ആലപ്പുഴയിൽ മാത്രം’

Hospital food controversy

തിരുവനന്തപുരം:പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം തടഞ്ഞത്. ആലപ്പുഴയിലെ

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ; മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.

സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ

NSS Ganesh Kumar

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ . സംഘടനയുടെ സമീപകാല നിലപാടുകളെയും പ്രവർത്തനരീതികളെയും കുറിച്ച് അദ്ദേഹം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി

‘കാര്‍മേഘം കാണുമ്പോള്‍ മയിലല്ല, മന്ത്രിയാണ് ആടുന്നത്’: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന് സണ്ണി ജോസഫ്; പ്രാര്‍ഥിക്കാന്‍ ആഹ്വാനം

Sunny Joseph urges prayers for rain

തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. നിലവിലുള്ള ഈ ഊർജ്ജ പ്രതിസന്ധി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാനിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു. ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുൻപ് ശക്തമായ തിരിച്ചുവരവ്.

Sindhu lifts trophy

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുന്‍പ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം പി വി. സിന്ധു. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ അകാനെ യമഗൂച്ചിയെ തകര്‍ത്താണ് പി.വി. സിന്ധു കിരീടം നേടിയത്. ഇതോടെ ഒരു പ്രധാന കിരീടത്തിനായുള്ള ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധുവിന്റെ ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പും അവസാനിച്ചു.  2019ല്‍ ലോക ചാംപ്യനായതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിലേക്ക് എത്താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലെ രാജ്യത്തിന്റെ അഭിമാന താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ അകാനെ യമഗൂച്ചിയെ

പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരൻ ഉൾപ്പെടെ പല പ്രമുഖർക്കും സഭയിലെത്താൻ കഴിയുമായിരുന്നില്ലെന്ന് പ്രതികരണം ; സഹായവും രാഷ്ട്രീയവും ഒരേ കണ്ണിലൂടെ കാണേണ്ടതില്ല !

Hospital Food Distribution

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

പൊതിച്ചോറിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ല; എന്തുവില കൊടുത്തും തടയും!

"Hospital Food Distribution Debate"

പത്തനംതിട്ട: ആശുപത്രി പരിസരങ്ങളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും വിമർശനവുമായി രംഗത്ത്. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്. ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

കള്ളന്‍ വിജയന്‍’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ

അസ്തമിക്കാത്ത സമരസൂര്യന്‍ എന്ന പ്രയോഗം വി.എസിന്റെ കാര്യത്തില്‍ വളരെ ശരിയാണെന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളം കണ്ടു. വി.എസില്ലാത്ത രാഷ്ട്രീയ കേരളത്തിന് ഒരാണ്ട് ജൂലൈയ് 21 ന് തികയുമ്പോഴും ഇന്നും വി.എസ് എന്ന രണ്ടക്ഷരം തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു എന്നത് തന്നെ കാരണം.വി.എസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മരിച്ചിട്ടും വി.എസിനെ ഭയക്കുന്ന കള്ളന്‍ വിജയന്‍മാര്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്. ആരാധകര്‍

പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ഓർത്തോപീഡിക് സർജൻ  ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഓർത്തോപീഡിക് പ്രൊഫസർ ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചീഫ് ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരികയാ യിരുന്നു. മുട്ട് മാറ്റിവയ്ക്കൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയിൽ കേരളത്തിലെ തന്നെ പ്രമുഖനായിരുന്നു. ആലുവയിലെ കുടുംബ വസതിയിൽ ഇന്ന് വൈകുന്നേരം 5 മുതൽ നാളെ രാവിലെ 10 മണിവരെ പൊതുദർശനം.നാളെ വൈകിട്ട് 3