ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത പ്രഹരമേകി, പാർട്ടിയിൽ നിന്ന് രാജിവെച്ച മൂന്ന് മുൻ എം.പിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച് ബിജെപി പാളയത്തിലെത്തിയത്.
തൃണമൂൽ സർക്കാരിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉന്നയിച്ചാണ് മുതിർന്ന പാർലമെന്റേറിയനായ സുഖേന്ദു ശേഖർ റേ പാർട്ടി വിട്ടത്. ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നീ മേഖലകളിൽ മമത സർക്കാർ പൂർണ്ണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാലാണ് സ്വന്തം തീരുമാനമെന്നും, സ്വന്തം സംസ്ഥാനമായ അസമിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസിൽ നിന്നും തൃണമൂലിൽ എത്തിയ സുസ്മിത ദേവ് വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ ജനവിധി മാനിച്ചുകൊണ്ടാണ് താൻ രാജിവെച്ചതെന്ന് മൂന്നാമത്തെ നേതാവായ പ്രകാശ് ചിക് ബരായ്കും പ്രതികരിച്ചു.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട വൻ പരാജയത്തിന് പിന്നാലെയാണ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായത്. തിരഞ്ഞെടുപ്പിൽ 294-ൽ 208 സീറ്റുകളുമായി ബിജെപി വൻ വിജയം നേടിയപ്പോൾ തൃണമൂലിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് മമത ബാനർജി പക്ഷമെന്നും (15 എം.എൽ.എമാർ), പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പക്ഷമെന്നും (65 എം.എൽ.എമാർ) രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ ചേരിയിലുള്ള 20-ഓളം ലോക്സഭാ എം.പിമാരും വിമതർക്കൊപ്പമാണെന്നാണ് സൂചന.
ഭർത്താവിന്റെ പുതപ്പിനുള്ളിൽ ശംഖുവരയനെ കടത്തിവിട്ട് യുവതി ; 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലക്ഷ്യമിട്ടോ? യുവാവിന്റെ ദാരുണ മരണത്തിന് പിന്നിലെ യാഥാർഥ്യം തേടി അന്വേഷണം
ഇവർ മൂവരും രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 24-ന് നടക്കും. നിലവിലെ നിയമസഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഈ മൂന്ന് സീറ്റുകളിലും ബിജെപി സുഗമമായി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ദേശീയതലത്തിൽ മികച്ച പാർലമെന്ററി പരിചയമുള്ള ഈ മുതിർന്ന നേതാക്കളുടെ വരവ് ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ തൃണമൂൽ നേതാക്കൾ പാർട്ടി വിടുമെന്നും ബിജെപി നേതൃത്വം അവകാശപ്പെടുന്നു.


ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി







