അവധി നിഷേധിച്ച മുഖ്യമന്ത്രിയുടെ നിലപാട് ‘ഓഫ് ദ് റെക്കോർഡ്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ

കൊച്ചി: നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ് റെക്കോർഡ് ആയിരിക്കുമെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‌കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷൻ അവതരിപ്പിച്ച കുട്ടനാട് എംഎൽഎ

രാധാകൃഷ്ണന്‍ കാലുമാറിയാല്‍ ബിജെപി ഭരണം തെറിക്കും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസത്തിന്റെ ചൂടേറുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന്‍ എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന്‍ തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം

മദ്യനയത്തില്‍ പ്രതിസന്ധിയുണ്ടാകില്ല; വീര്യം കുറഞ്ഞ മദ്യത്തിന് പച്ചക്കൊടി കാട്ടാന്‍ ലീഗും; മുഖ്യമന്ത്രിയുടെ കരുനീക്കം ഫലം കാണുന്നു; വീര്യം കുറഞ്ഞ മദ്യം കേരളത്തിലും എത്തും

കോഴിക്കോട്: കേരളത്തിന്റെ മദ്യനയത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ തത്വത്തില്‍ അംഗീകരിക്കാനാണ് മുന്നണിയുടെ തീരുമാനം. ബജറ്റില്‍ ഈ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അവതരിപ്പിച്ചതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുകൂല ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ നയപരമായ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ കാതല്‍ മദ്യനയത്തെയല്ല, മറിച്ച് മുന്നണി മര്യാദകളെയായിരുന്നു. ചര്‍ച്ചകളില്ലാതെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലെ

മഴ വില്ലനായി; നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലിടിച്ച് അപകടം

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി. വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം

കരിമണൽ ഖനനത്തിന് വഴിതുറന്നത് പിണറായി സർക്കാർ; വസ്തുത മറച്ചുവയ്ക്കരുതെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: പൊതുമേഖലാ സ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിക്കും ഗുണകരമായ സാഹചര്യം ഒരുക്കിയ നടപടികൾ സ്വീകരിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാരാണെന്ന വസ്തുത വിസ്മരിക്കരുതെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ വി.എം. സുധീരൻ. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുധീരന്റെ പ്രതികരണം. കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന പേരിൽ 2019-ൽ തോട്ടപ്പള്ളി സ്പിൽ ചാനലിലും പൊഴിമുഖത്തും ധാതുക്കൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിറക്കുകയും തുടർന്ന് പൊതുമേഖലാ സ്ഥാപനവുമായി കരാർ

വി.ഡി. സതീശന്റെ അവസരവാദ രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പിനും തുടർച്ചയായ നിലപാടുമാറ്റങ്ങൾക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശക്തമായ വിമർശനം ഉന്നയിച്ചു. താൽക്കാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ടുകൾക്കും വേണ്ടി വർഗീയ ശക്തികളുമായി വിട്ടുവീഴ്ച ചെയ്യാനോ സഖ്യമുണ്ടാക്കാനോ മടിയില്ലാത്ത നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വികസന കാര്യങ്ങളിലോ ജനക്ഷേമത്തിലോ അല്ല, മറിച്ച് എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുക എന്നതിൽ മാത്രമാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു. ​ വിവിധ മതസംഘടനകളോടും രാഷ്ട്രീയ

സ്കൂളുകളിൽ തെരുവുനായ ശല്യം തടയാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കുന്നു; ഫോൺ നമ്പർ പരസ്യപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവുനായ്ക്കളുടെ ശല്യം പ്രതിരോധിക്കുന്നതിനും വേണ്ടി അധ്യാപകർക്ക് പ്രത്യേക നോഡൽ ചുമതലകൾ നൽകാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ, ഉത്തരവിലെ ഒരു പ്രധാന നിർദേശ പ്രകാരം ഈ ചുമതലയുള്ള അധ്യാപകരുടെ ഫോൺ നമ്പറുകൾ സ്കൂളിന്റെ പ്രധാന കവാടത്തിൽ പരസ്യമായി പ്രദർശിപ്പിക്കേണ്ടതുണ്ട്. വ്യക്തിഗത വിവരങ്ങൾ ഇത്തരത്തിൽ പൊതുമധ്യത്തിൽ പങ്കുവെക്കുന്നത് പ്രായോഗികമായ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ​ ​സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കെ.എസ്.ടി.എ (KSTA) അടക്കമുള്ള പ്രമുഖ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി

ലോക ലഹരിവിരുദ്ധ ദിനം : ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: സിനിമാ-രാഷ്ട്രീയ മേഖലകളിലും കർശന പരിശോധനയുമായി കേരളം

തിരുവനന്തപുരം :ആഗോള ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി കേരള സർക്കാർ. സിനിമാ രംഗത്തും രാഷ്ട്രീയ മേഖലകളിലും ഉൾപ്പെടെ സ്വാധീനമുള്ള പ്രമുഖ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ വിപുലമായ പരിശോധനകൾ നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരി വസ്തുക്കളുടെ വിതരണ ശൃംഖല പൂർണ്ണമായും തകർക്കുകയാണ് ഈ സുപ്രധാന നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.യുവതലമുറയെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പോലീസ് സ്വീകരിക്കുക. ഇതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷൻ

KEAM 2026 പ്രവേശന പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം  :കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷാ (KEAM 2026) ഫലം നാളെ പുറത്തുവിടും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഔദ്യോഗികമായി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. പരീക്ഷാ സ്കോറും പ്ലസ് ടു മാർക്കും 50:50 എന്ന അനുപാതത്തിൽ തുല്യമായി പരിഗണിച്ചാണ് ഇത്തവണത്തെയും എഞ്ചിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ​ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി റാങ്ക് വിവരങ്ങൾ അറിയാൻ

സുധീരന്റെ ആരോപണം വസ്തുതാവിരുദ്ധം ; കരിമണൽ ഖനനത്തിൽ യു .ഡി. എഫ് ; നിലപാടിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് വഴിയൊരുക്കിയത് മുൻ എൽ . ഡി .എഫ് സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് വി. എം. സുധീരന്റെ ആരോപണങ്ങളെ പൂർണമായി തള്ളി പിണറായി വിജയൻ രംഗത്തെത്തി. സുധീരന്റെ ഈ വാദങ്ങൾ വസ്തുവിരുദ്ധവും ചരിത്രത്തെ മനഃപൂർവം വളച്ചൊടിക്കുന്നതുമാണെന്നു അദ്ദേഹം വ്യക്തമാക്കി . കരിമണൽ ലോബിക്കെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ. ഡി .എഫ് സ്വീകരിച്ചിട്ടുള്ളതെന്നും , കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ സംസ്ഥാനത് ഒരിടത്തു പോലും സ്വകാര്യ ഖനനത്തിന് അനുമതി