ബ്രിസ്ടോൾ: നാലാം ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ദയനീയ തോൽവി. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
പോലീസ് അടിച്ചമർത്തലിലും പിന്മാറാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവി. ക്യാപ്റ്റനായി നിയമിതനായശേഷം ഇതുവരെ ഒന്നിൽപ്പോലും വിജയം കാണാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടില്ല. ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ശ്രേയസ്. അയർലൻഡിനെതിരായ പരമ്പരയിലൂടെയായിരുന്നു ശ്രേയസിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം. അവിടെ രണ്ടു മത്സരങ്ങളിലും തോറ്റു. ഇംഗ്ലണ്ടിനെതിരേ ആദ്യത്തെ മൂന്നുമത്സരത്തിലും വിജയം കാണാനായിട്ടില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി പതിവുപോലെ ഓപ്പണർ വൈഭവ് സൂര്യവംശി നന്നായി തുടങ്ങിയെങ്കിലും രാജ്യാന്തര ട്വന്റി20യിലെ മൂന്നാം മത്സരത്തിലും നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. ഒരു സിക്സും ഒരു ഫോറുമടക്കം 10 പന്തിൽനിന്ന് 15 റൺസെടുത്ത വൈഭവിനെ മൂന്നാം ഓവറിൽ തന്നെ ജോഫ്ര ആർച്ചർ മടക്കി. നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ്സ് അയ്യർ– ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നു തകർച്ചയിൽനിന്നു രക്ഷിച്ചത്. 53 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്നാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.
14–ാം ഓവറിൽ ദുബയെ പുറത്തായതിന് ശേഷം എത്തിയ തിലക് വർമ (8 പന്തിൽ 11), വാഷിങ്ടൻ സുന്ദർ (8 പന്തിൽ 5) എന്നിവർക്കും തിളങ്ങാനായില്ല. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരാണ് സ്കോർ 150 കടത്തിയത്.


കശ്മീരിൽ ലഷ്കർ തലവൻ സാക്കിർ ഗനിയെ വധിച്ചു; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ







