ഈ മരുന്നുകൾ കാൻസറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന: ഏതെല്ലാം മരുന്നുകളാണവ ? ഡോക്‌ടറുടെ നിർദേശമില്ലാതെ നിർത്തരുതെന്ന് മുന്നറിയിപ്പ്

ജനീവ: ലോകാരോഗ്യ സംഘടനയുടെ (WHO) കീഴിലുള്ള അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി (IARC) മൂന്ന് മരുന്നുകളെ കാർസിനോജെനിക് (കാൻസറിന് കാരണമാകാൻ സാധ്യതയുള്ള) വിഭാഗത്തിൽ ഉൾപ്പെടുത്തി. രക്തസമ്മർദ ചികിത്സയ്ക്കും ഫംഗൽ അണുബാധകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം നൽകുന്ന പ്രതിരോധശേഷി കുറയ്ക്കുന്ന ചികിത്സയ്ക്കും ഉപയോഗിക്കുന്ന ചില മരുന്നുകളാണ് ഗ്രൂപ്പ് 1 കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെട്ടത്. എന്നാൽ, ഇത് അപകടസാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ വർഗീകരണം മാത്രമാണെന്നും, നിലവിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ ചികിത്സ നിർത്തരുതെന്നും ഐഎആർസി വ്യക്തമാക്കി.

ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന ഹൈഡ്രോക്ലോറോത്തിയ സൈഡ്, ഫംഗൽ അണുബാധയ്‌ക്കുള്ള വോറിക്കോണസോൾ, അവയവം സ്വീകരിച്ചതിന് ശേഷം കഴിക്കേണ്ട ടാക്രോളിമസ് എന്ന ഇമ്മ്യൂണോസപ്രസന്റ് എന്നിവയാണ് കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഹൈഡ്രോക്ലോറോത്തിയ സൈഡ് കാരണം സ്‌കിൻ കാൻസർ, ചുണ്ടിലെ കാൻസർ എന്നിവയുണ്ടാകുന്നു എന്നാണ് കാൻസർ ഗവേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ മരുന്ന് ഏറെനാൾ ഉപയോഗിക്കുന്നതിലൂടെ സൂര്യപ്രകാശത്തോടുള്ള ചർമത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഡിഎൻഎ തകരാറാകാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യും. വോറിക്കോണസോൾ കാരണം സ്‌കിൻ കാൻസറും ടാക്രോളിമസ് കാരണം നോൺ-ഹോഡ്‌ജ്‌കിൻ ലിംഫോമയും ഉണ്ടാകുമെന്നും കാൻസർ ഗവേഷണ ഏജൻസി പറയുന്നു.എന്നാൽ, ഈ മരുന്നുകളെല്ലാം ജീവന് ഭീഷണിയാകുന്ന ഗുരുതര രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ നിർത്തുന്നത് അപകടമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.