തിരുവനന്തപുരം: ഗതാഗത മന്ത്രി സി പി ജോണിന്റെ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ ഈ പരാമർശം.
സ്ത്രീകളുടെ വോട്ട് ലഭിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കി സ്ത്രീ സമൂഹത്തെ വഞ്ചിച്ച യു ഡി എഫ് സർക്കാർ ഇപ്പോൾ ആ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ മനഃപൂർവം അപമാനിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന അധിക്ഷേപകരമായ ഈ പ്രസ്താവന ബഹു. മന്ത്രി സി.പി. ജോൺ എത്രയും വേഗം പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു
ടോൾ വെട്ടിക്കാൻ ശ്രമം; 100 രൂപ ലാഭിക്കാൻ പിഴയായി നൽകേണ്ടത് 1000 രൂപയും ഒപ്പം കേസും


തലസ്ഥാനത്ത് ബിജെപിക്ക് ‘കരുതല്‍ കവചം’; രാജേഷിനെ വീഴ്ത്താന്‍ സമ്മതിക്കില്ലെന്ന് അമിത് ഷാ; തിരുവനന്തപുരത്തെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ കേന്ദ്ര ഇടപെടല്‍; ഓരോ ചലനവും നിരീക്ഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവം







