കേരളത്തെ മറികടന്ന് പഞ്ചാബ്; സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ഒന്നാമതെന്ന് നീതി ആയോഗ് റാങ്കിംഗ് , എ.ഐ പാഠ്യപദ്ധതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് ആം ആദ്മി സർക്കാർ

ചണ്ഡീഗഢ്: നീതി ആയോഗിന്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളത്തെ മറികടന്ന് പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ് നിയമസഭയിൽ അറിയിച്ചു. എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻമജ്റ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2022-ല്‍ താന്‍ ചുമതലയേല്‍ക്കുമ്പോള്‍ അയ്യായിരത്തിലധികം സ്‌കൂളുകള്‍ക്ക് അതിര്‍ത്തി മതിലുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്നും, നാല് ലക്ഷത്തോളം കുട്ടികള്‍ തറയിലിരുന്നാണ് പഠിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഇന്ന് അവസ്ഥയില്‍ വന്‍ മാറ്റമുണ്ടായെന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 882 കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന വിഷയമായി ഉള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി.’പഞ്ചാബ് അക്കാദമിക് കോച്ചിംഗ് ഫോര്‍ എക്‌സലന്‍സ്’, അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിനായി തുടങ്ങിയ ‘മിഷന്‍ സമര്‍ത്ഥ്’ തുടങ്ങിയ പദ്ധതികള്‍ വലിയ വിജയമായെന്നും നിലവില്‍ 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

 

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.