അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ

Police investigation into the teacher-linked MDMA case with another arrest and bank transaction evidence.

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി

ആ സൂപ്പര്‍ ഹീറോസിനെ ഇറക്കി മോദി. ആ ആറംഗ ടീം പൊളിക്കും

മോദി എവിടെ അമിത്ഷാ എവിടെ എന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്തിറങ്ങുമ്പോള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തെ കാര്‍ന്നു തിന്നുന്നവരെ തളയ്ക്കാന്‍ പൊതു പരീക്ഷ ഭേദഗതി ബില്ലും ആറംഗ കര്‍മ സമിതി രൂപീകരണവുമായി നിര്‍ണായക നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് രാജ്യം. ഒരു രാജ്യത്തിനെ നശിപ്പിക്കാന്‍ കുറെ വില്ലന്‍മാരിറങ്ങിയാല്‍ അവരെ തീര്‍ക്കാന്‍ നാടിനെ സംരക്ഷിക്കാന്‍ ഒരു കൂട്ടം പടയാളികളിറങ്ങും. അവഞ്ചേഴ്‌സില്‍ സൂപ്പര്‍ ഹീറോസായ രക്ഷകരുടെ ബുദ്ധിയും കഴിവും എല്ലാം ഒന്നിക്കുമ്പോള്‍ വില്ലന്‍മാര്‍ തറപ്പറ്റും. ഇവിടെ രാജ്യവും പ്രതീക്ഷയോടെ ആ

വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; എറണാകുളം പൊലീസിന് നിർദേശം നൽകി ഹൈക്കോടതി, പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകണം

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയുടെ നിർണായ ഇടപെടൽ. യുവതി ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് എറണാകുളം പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍

പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്സഭയിൽ; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ ഇല്ല

Lok Sabha debates exam bill

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ച ആരംഭിച്ചെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഹാജരായിരുന്നില്ല. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള പുതിയ നിയമഭേദഗതിയിന്മേൽ ലോക്സഭയിൽ പത്ത് മണിക്കൂർ നീളുന്ന മാരത്തൺ ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചാ സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ചർച്ച സമയം ഉയർത്തിയത്. ആദ്യം നിശ്ചയിച്ചിരുന്ന ആറ് മണിക്കൂർ സമയം എട്ട് മണിക്കൂറായും, പിന്നീട് പത്ത് മണിക്കൂറായും വർദ്ധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ

വടകര എംഡിഎംഎ കേസ്: അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത് ഇൻസ്റ്റഗ്രാംവഴി; കീർത്തനയ്‌ക്കും കാവ്യയ്‌ക്കും പുറമെ കൂടുതൽ അധ്യാപകർ കുടുങ്ങും? വലവിരിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്‌റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്‌ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി

പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ ; ഇതിൽ സിബി മലയിലിന്റെ പേര് എങ്ങനെ വന്നു? – അപമാനിച്ചിട്ടില്ലെന്ന് പേളി മാണി

സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളി സിബിയെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതായി ആരോപിച്ചത്. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ മകനാണെന്നുമാണ് പേളി പറയുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍

ഇനി ശരിയ്യ ഫോര്‍ ജര്‍മ്മനി! പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യം; സിറിയന്‍- അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കുപോലും പൗരത്വം; നിവര്‍ന്ന് നില്‍ക്കാന്‍ ആയതോടെ അവര്‍ക്ക് മതരാഷ്ട്രം വേണം; ജര്‍മ്മന്‍ കത്തിയാക്രമണത്തിന്റെ കാണാപ്പുറങ്ങള്‍

എം റിജു 2026 ജൂലൈ 25-ന് ശനിയാഴ്ച. രാത്രി 10മണിയോടെ ബെര്‍ലിനിലെ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ പ്രൈഡ് ഫെസ്റ്റിവലില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കയാണ്. അപ്പോഴാണ് ഒരു വെള്ള മിനി വാന്‍ അതിവേഗത്തില്‍ വന്ന് പാര്‍ക്കിലെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആളുകള്‍ ചിതറിയോടി. നിയന്ത്രണം വിട്ട വാന്‍ ഒരു മരത്തിലിടിച്ചാണ് നിന്നത്. വാഹനം നിര്‍ത്തിയ ശേഷം പ്രതി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ കയ്യിലുണ്ടായിരുന്ന മഷാട്ടി എന്ന മാരകായുധം ഉപയോഗിച്ച് സമീപത്തുണ്ടായിരുന്നവരെ തലങ്ങും വിലങ്ങും വെട്ടി. ഈ ക്രൂരമായ ആക്രമണത്തില്‍ ഒരു പോളിഷ് വനിത

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ

Meta apologizes to the Central Government over removal of PM’s video.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ

വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം ? നിയമങ്ങളിൽ ഇളവ് നൽകണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം ; ജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കകളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ, മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം. വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ്