കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് മുന്നറിയിപ്പ്
ന്യൂഡൽഹി: 10 രൂപയുടെയും 20 രൂപയുടെയും പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നതായുള്ള വാർത്ത ഇതിനോടകം വലിയ ചർച്ചയായി കഴിഞ്ഞു. എന്നാൽ, ഈ മാറ്റം സാധാരണക്കാരന്റെ ജീവിതത്തിൽ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്ന ചോദ്യത്തിനാണ് ഇനി കൂടുതൽ പ്രസക്തി. ഇത് ഒരു പുതിയ നോട്ട് പുറത്തിറക്കുന്ന നടപടി മാത്രമല്ല. ഇന്ത്യയിലെ കറൻസി സംവിധാനത്തെ കൂടുതൽ ദീർഘകാലം നിലനിൽക്കുന്നതും സുരക്ഷിതവുമാക്കാനുള്ള പരീക്ഷണമാണ്. പേപ്പർ നോട്ടുകൾക്ക് പകരമായി എല്ലാ നോട്ടുകളും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ ഇപ്പോൾ പ്രതികരണവുമായി സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് തെറ്റാണെന്ന് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ തുറന്നുപറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ ജാൻമണിക്കെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 192, 356(2) വകുപ്പുകൾ പ്രകാരവും കേരള പൊലീസ്
തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം. തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍
സുരക്ഷാ സേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ “സൻസദ് ചലോ” മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് വ്യാഴാഴ്ച രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചത്. “Cap 278 Signing Off. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം തിരശ്ശീലയിട്ടത്. 2011 മുതൽ 2023 വരെ നീണ്ട 12 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും
ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരും പൊതുജനങ്ങളും പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ പേളി മാണിയെ പോലെയുള്ള ചില ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിഷയത്തിൽ ന്യൂട്രലായ നിലപാടാണ് സ്വീകരിച്ചത്. ഇത് മനസിലാക്കിയ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരം ചോദ്യം ചെയ്യലിൽ പ്രകോപിതയായ പേളി മാണി പിന്നീട് പങ്കുവെച്ച പോസ്റ്റുകളും വാക്കുകളും വൈറലായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പേളി മടിച്ചതിനാൽ വലിയ രീതിയിലുള്ള
ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരുടെ ആകെ സമ്പത്ത് എത്രയാണെന്നറിയാമോ? ഞെട്ടരുത്, 3,660 കോടി രൂപ! അതായത് ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 118 കോടി വരും. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ADR പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് രാജ്യത്തെ 4 മുഖ്യമന്ത്രിമാർ 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ഒന്നാം സ്ഥാനത്ത് 1,413 കോടി ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. 931 കോടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടാമതും, തമിഴ്നാട് മുഖ്യമന്ത്രിയായ സി.
മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി










