തിരുവനന്തപുരം: സംസ്ഥാന പൊതുസേവന കമ്മീഷന്‍ (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതികളില്‍ അതിശക്തമായ നടപടിയുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍. യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധികലശം നടത്താനുമായി അഴിമതിക്കാരുടെ പേടിസ്വപ്നമായ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കും. പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് സമീപകാലത്ത് സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.
തിരുവനന്തപുരം : പണ്ടത്തെ പോലെ ഇനി റേഷൻ കടകളിൽ കള്ളത്തൂക്കം വിലപോവില്ല. കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു. ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പിലായില്ല. ചില റേഷൻകടക്കാർ
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ’ദേവനന്ദ’, ‘സീയാമോൾ’ എന്നീ സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സീയാമോൾ എന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായത്. അമിതവേഗതയും ദിശ മാറിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും
സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ വ്യാജ ആരോപണങ്ങൾക്ക് വികാരനിർഭരമായി മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ
ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പത്തു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കുഞ്ഞിനെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.കണ്ടെത്തുമ്പോൾ ശാരീരികമായ ചില അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ഷിമോഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ പരിചരണത്തിലാണ് കുഞ്ഞുള്ളത് . കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും
തൃശ്ശൂർ: തൃശ്ശൂർ അമല ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു . 4,000 രൂപ മുതൽ 6,000 രൂപ വരെ ശമ്പള വർധനവ് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.എൻ.എ (UNA) സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത് . മാനേജ്മെന്റുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചതെന്നും നാളെ മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും യു.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി . എന്നാൽ, ഇവർ സമരം പേടിച്ചല്ല ശമ്പളം വർദ്ധിപ്പിച്ചതെന്നും, മറിച്ച് ഏപ്രിൽ ഒന്നിന് എടുത്ത തീരുമാനം യു.എൻ.എ
കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്
കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് തുറന്നുപറയുകയായിരുന്നു അവർ. കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്
തിരുവനന്തപുരം: അഞ്ചുപേർക്ക് പുതുജീവൻ പകർന്നുനൽകി ഏഴുവയസ്സുകാരൻ യാഷ് വാൻ വിടപറഞ്ഞു. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന് ബന്ധുക്കൾ സനദ്ധത പ്രകടിപ്പിച്ചതോടെയാണ് അഞ്ച് പേർക്ക് ഇത് വഴി പുതിയ ജീവിതം ലഭിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ സൈക്കിളോടിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ










