ചുമതല ജീവനക്കാരുടെ തലയിൽ; അടിസ്ഥാന സൗകര്യങ്ങളുമില്ല; കെ.എസ്.ആർ.ടി.സിയുടെ ‘കെ.എൽ-15’ കുപ്പിവെള്ള വിതരണം അവതാളത്തിൽ

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ‘കെ.എൽ-15’ പദ്ധതി തുടക്കത്തിലേ പ്രതിസന്ധിയിൽ. വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കുറച്ച്, ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിലവിൽ ഒട്ടുമിക്ക ദീർഘദൂര സർവീസുകളിലും കുപ്പിവെള്ള വിതരണം നിലച്ച മട്ടാണ്. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KIIDC) ‘ഹില്ലി അക്വ’യുമായി സഹകരിച്ചാണ്

പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി

പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ നടപ്പാക്കും . തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. യുടെ തീരുമാനം . അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ വി.എസ്.എസ്,

ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്. ​ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട്

വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു . ​ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ്

കാശ് കൊടുക്കേണ്ട, പക്ഷെ ജീവന്റെ കാര്യത്തിൽ ഉറപ്പില്ല! ‘പ്രിയദർശിനി’യിലെ സൗജന്യ യാത്ര ഇപ്പോൾ ശ്വാസമടക്കിപ്പിടിച്ച്

കോഴിക്കോട്: യാത്രക്കാർക്ക് വലിയ ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രാ സർവീസ് ജില്ലയിലെ സാധാരണക്കാർക്ക് ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമായി മാറുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം പരിധിവിട്ട് ഉയർന്നതോടെ ബസുകളുടെ ഓട്ടം പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണ്. കടുത്ത തിരക്ക് കാരണം പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും ബസിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണുള്ളത്. പേര് ‘സൗജന്യ യാത്ര’ എന്നാണെങ്കിലും ഒടുവിൽ ജീവൻ തന്നെ പണയം വെച്ചുള്ള ഒരു വലിയ സാഹസിക യാത്രയായി ഇത് മാറിക്കഴിഞ്ഞു. മോട്ടോർ

രാമക്ഷേത്ര സംഭാവനയിൽ പ്രതിദിനം ലക്ഷങ്ങളുടെ തട്ടിപ്പ്; അന്വേഷണത്തിൽ നിർണായക വിവരങ്ങൾ

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭക്തർ നൽകുന്ന സംഭാവനകളിൽ നിന്ന് പ്രതിദിനം ലക്ഷങ്ങൾ തട്ടിയെടുത്തെന്നുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്തുവന്നു. ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ, ഭക്തർ നൽകുന്ന പണത്തിൽ നിന്ന് പ്രതിദിനം എട്ട് ലക്ഷം രൂപ വരെയാണ് ഈ സംഘം തട്ടിയെടുത്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തുടക്കത്തിൽ പ്രതിദിനം ആറ് ലക്ഷം രൂപ വരെയായിരുന്നു കൊള്ളയടിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എൻ.ഡി.ടി.വി.യാണ് ഈ വൻ സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് ഭക്തരിൽ നിന്ന്

സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു  പേർ  പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് ​രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്

ആ 15 കോടിക്ക് പിന്നിൽ വൻ രാഷ്ട്രീയ കളി? മാലാ പാർവതി പുറത്തുവിട്ട ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്!

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു ഒരുകൂട്ടം നടിമാർ. നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് നടി മാലാ പാർവതി പറയുന്നു . സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ തുറന്നടിച്ചത് .

ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തികരയിലെത്തിയത്.എന്നാൽ സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന

മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.