12 വർഷത്തെ അധ്യാപന പരിചയത്തിൽ കെ ടി ജലീൽ പഠിച്ചത്?; ചെവിയിൽ നുള്ളിയത് വാത്സല്യം കൊണ്ടോ? ; അടിത്തതൊന്നും ഇല്ലല്ലോ? ; മണ്ണാർക്കാട്ട് സംഭവിച്ചതിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ!

KT Jaleel calls student to stage at Mannarkkad felicitation ceremony - അനുമോദന ചടങ്ങിലെ ദൃശ്യം

മണ്ണാർക്കാട് നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. ചെറിയ അക്ഷരത്തെറ്റ് വന്നപ്പോൾ “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ ശാസിക്കുകയും, കുട്ടിയെ ചെവിയിൽ നുള്ളുകയും ചെയ്തതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തു. “ഞാൻ ഒരു കുട്ടിയേയും ശിക്ഷിച്ചിട്ടില്ല” എന്ന ജലീലിന്റെ വിശദീകരണം

ജെസിബി തൊട്ടാൽ പൊട്ടുന്നതേ ഉള്ളോ കുമാരപുരത്തെ ഗ്യാസ് പൈപ്പ്? ഇതൊരു ഒറ്റപ്പെട്ട കേസ് അല്ല; റോഡിനടിയിലെ ലൈനുകൾ എത്ര സുരക്ഷിതം? ചോദ്യങ്ങൾ ബാക്കി

"Gas pipeline leak repair work at Kumarapuram Thiruvananthapuram - അഗ്നിശമനസേനാ പ്രവർത്തനം"

തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം

ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്‍മക്കളെ പിഎസ്സിയില്‍ അനധികൃതമായി തിരുകികയറ്റിയ ചെയര്‍മാന്‍, ഇത് പഴ്‌സണല്‍ സര്‍വീസ് കമ്മിഷനോ?!

കർണാടക PSC ചെയർമാൻ സസ്‌പെൻഡ്; കേരള PSC തട്ടിപ്പ് അന്വേഷണം

കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍  പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍

തനിക്ക് കിട്ടാത്തത് മക്കള്‍ക്ക് വേണമെന്ന വാശിയുമായി മെസ്സി; കൂടെ നിന്ന് അന്റോണെല്ലയും!

മക്കൾക്കൊപ്പം ലിയോണൽ മെസ്സി

മെസ്സി, മെസ്സി, മെസ്സി, താളത്തിലുള്ള ഈ വിളിതന്നെയാണ് കാല്‍പന്തുകളിയെന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.  ലിയോണല്‍ മെസി എന്ന ഇതിഹാസം ഗോള്‍വല കുലുക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ മിശിഹയാണ്, ഗോള്‍ഡന്‍ ബോയ് ആണ്,  ജീനിയസ് ആണ്,  ദ ഗോട്ട് ആണ്. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളാണ് . കളിക്കളത്തിലെ ഈ മാന്ത്രികനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മൈതാനത്തെ ഈ വിസ്മയം മക്കളുടെ മുമ്പില്‍ കര്‍ക്കശക്കാരനായ ഒരു പിതാവാണ്. മൂന്നു മക്കളും മൊബൈലുകളോ

രണ്ടുവര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പുള്ള ഹൃദ്‌രോഗി; യാചക-സന്യാസിയായി അലയുന്നതിനിടെ ഉത്തരേന്ത്യയില്‍വെച്ച് മരിച്ചുവെന്ന് ഉറപ്പ്; 90നുശേഷം ആരും കണ്ടിട്ടില്ല; ലക്ഷങ്ങള്‍ ചെലവിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ല; ഇപ്പോള്‍ വീണ്ടും അന്വേഷണത്തില്‍ പൊലീസ് ഉന്നതരില്‍ കടുത്ത ഭിന്നത; ‘സുകുമാരക്കുറുപ്പ് ടൂറിസം’ വീണ്ടും വരുന്നോ!

എം റിജു പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് ഈ കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. സംസ്ഥാനത്ത് ദീര്‍ഘനാളായി തെളിയപ്പെടാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള പോലീസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി

Exclusive പോലീസിന് റൗഡി, പാവങ്ങളുടെ മനസിൽ വെറും സിംഹമല്ല, രാജാവായ സിംഹം; മഞ്ചേശ്വരം-കര്‍ണാടക ബോര്‍ഡറിലെ അണ്‍ ഡിസ്പ്യൂട്ടഡ് കിംഗ് യൂസഫ് സിയ യഥാർത്ഥത്തിൽ ആരാണ്?. ജനം വാഴ്ത്തുകയും പോലീസിന് വിലക്കപ്പെട്ട കനിയുമായ സിയ ഉത്തര കേരളത്തിന്റെ സുൽത്താനോ !

കാസര്‍കോട്: പോലീസിനും ക്രമസമാധാന പാലകര്‍ക്കും മോസ്റ്റ് വാണ്ടഡ് അധോലോക കുറ്റവാളി, എന്നാല്‍ അതിർത്തി മേഖലയിലെ പാവപ്പെട്ട മനുഷ്യർക്ക് അപരമൃതസഞ്ജീവനിയായ സ്വന്തം ‘രാജാവ്’!. കാസര്‍കോട് ജില്ലയിലെയും മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെയും കൗമാരക്കാരും യുവാക്കളും റോള്‍ മോഡലാക്കാന്‍ മൽസരിക്കുന്ന ഉപ്പള കായര്‍ക്കട്ട സ്വദേശി യൂസഫ് സിയ (ജിയ) യഥാർത്ഥത്തിൽ ആരാണ്?. പോലീസ് എന്തിനാണ് സിയയെ തിരയുന്നത്. തെക്കൻ കേരളം അടക്കി ഭരിക്കുന്ന പുത്തൻ പാലം രാജേഷിനെ പോലെയല്ല സിയയെന്നു പോലീസിനും ഭരണകൂടത്തിനും അറിയാം. ദുബായിലും മറ്റു രാജ്യങ്ങളിലും സ്ട്രോങ്ങ് നെറ്റ്

ഇംഗ്ലീഷ് ചാനലിന് അടിയിലൂടെ കടന്നുപോവുന്നത് 400 ട്രെയിനുകള്‍; ക്രൂയ്‌സ് ഷിപ്പുകള്‍ക്ക് കടന്നുപോകുന്ന ടണലുകള്‍ ഉണ്ടാക്കാന്‍ നോര്‍വേ; ആല്‍പ്‌സില്‍പോലും ആയിരിക്കണക്കിന് ടണലുകള്‍; കൊങ്കണ്‍ നിര്‍മ്മാണത്തില്‍ മരിച്ചത് 74പേര്‍; അപകടത്തിന്റെ പേരില്‍ റദ്ദാക്കേണ്ടതാണോ വയനാട് തുരങ്കപാത?

എം റിജു കടലിനടിയില്‍ കൂടി  നൂറുകണക്കിന് ട്രെയിനുകള്‍ കടന്നുപോവുന്ന ഒരു തുരങ്കപാതയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അത്, ഭാവനയല്ല, സത്യമാണ്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഇടയിലുള്ള കടലിടുക്കായ ഇംഗ്ലീഷ് ചാനലിലെ കടലിനടിയില്‍ തീവണ്ടി കടന്നുപോകാന്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ദിവസേന 400 ട്രെയിനുകളാണ്, 60,000 ആള്‍ക്കാരുമായി സമുദ്രത്തിനടയില്‍കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. അതോടൊപ്പം ഒറ്റ ദിവസം 4,600 ട്രക്കുകളും 7,300 കാറുകളും ഈ ഭീമന്‍ ട്രെയിനുകളില്‍ കടത്തുന്നു!  ഏറ്റവും ഒടുവിലുള്ള കണക്ക് പ്രകാരം, ഒരു വര്‍ഷം, ഒരുകോടി ജനങ്ങള്‍, വെറും 35