മോദി എവിടെ അമിത്ഷാ എവിടെ എന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്തിറങ്ങുമ്പോള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തെ കാര്‍ന്നു തിന്നുന്നവരെ തളയ്ക്കാന്‍ പൊതു പരീക്ഷ ഭേദഗതി ബില്ലും ആറംഗ കര്‍മ സമിതി രൂപീകരണവുമായി നിര്‍ണായക നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് രാജ്യം. ഒരു രാജ്യത്തിനെ നശിപ്പിക്കാന്‍ കുറെ വില്ലന്‍മാരിറങ്ങിയാല്‍ അവരെ തീര്‍ക്കാന്‍ നാടിനെ സംരക്ഷിക്കാന്‍ ഒരു കൂട്ടം പടയാളികളിറങ്ങും. അവഞ്ചേഴ്‌സില്‍ സൂപ്പര്‍ ഹീറോസായ രക്ഷകരുടെ ബുദ്ധിയും കഴിവും എല്ലാം ഒന്നിക്കുമ്പോള്‍ വില്ലന്‍മാര്‍ തറപ്പറ്റും. ഇവിടെ രാജ്യവും പ്രതീക്ഷയോടെ ആ
എം റിജു 2026 ജൂലൈ 25-ന് ശനിയാഴ്ച. രാത്രി 10മണിയോടെ ബെര്‍ലിനിലെ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ പ്രൈഡ് ഫെസ്റ്റിവലില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കയാണ്. അപ്പോഴാണ് ഒരു വെള്ള മിനി വാന്‍ അതിവേഗത്തില്‍ വന്ന് പാര്‍ക്കിലെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ആളുകള്‍ ചിതറിയോടി. നിയന്ത്രണം വിട്ട വാന്‍ ഒരു മരത്തിലിടിച്ചാണ് നിന്നത്. വാഹനം നിര്‍ത്തിയ ശേഷം പ്രതി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ കയ്യിലുണ്ടായിരുന്ന മഷാട്ടി എന്ന മാരകായുധം ഉപയോഗിച്ച് സമീപത്തുണ്ടായിരുന്നവരെ തലങ്ങും വിലങ്ങും വെട്ടി. ഈ ക്രൂരമായ ആക്രമണത്തില്‍ ഒരു പോളിഷ് വനിത
എം റിജു നമ്മുടെ തെലുങ്ക് ബാലയ്യ എത്ര ഭേദമായിരുന്നു! (നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണത്രേ ‘ജനനായകന്‍’) കത്തി എന്നാല്‍ ഇതുപോലെ ഒരു കത്തിയുണ്ടോ. കാട്ടവരാതം ദ ഹോള്‍ സ്‌ക്വയര്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പൊട്ടക്കഥയും പൊട്ട സംവിധാനവും. ഒരു സീന്‍പോലും വൃത്തിക്ക് എടുത്തിട്ടില്ല. എച്ച് വിനോദ് എന്ന ഡയറക്ടര്‍ക്കൊക്കെ വേറെ വല്ല പണിക്കും പോവുന്നതാണ് നല്ലത്. ജോസഫ് വിജയ് എന്ന ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിരമിക്കല്‍ ചിത്രം, രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ
Latest News, Latest News HD, National, national news, Special Story, Top News, Top News HD, Uncategorized
‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ
എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന
എം റിജു ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്, കഴിഞ്ഞ മാസം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലിമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയം വലിയ
എമ്പുരാനില്‍ പണി കിട്ടിയ മോഹന്‍ലാല്‍ അതില്‍ നിന്നും റിലീസാകാന്‍ വല്ലാതെ പണിപ്പെട്ടത് കേരളം കണ്ടതാണ്. ഇപ്പോഴിതാ തുടക്കം റിലീസാകുന്നതിനു മുന്‍പ് തന്നെ വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമര്‍ശനപെരുമഴയാണെന്ന് മാത്രം. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്ന് മേജര്‍ രവി പറഞ്ഞത് പിന്നീട് പ്രേക്ഷകരോട് മാപ്പ് പറഞ്ഞതുമൊന്നും കേരളം മറന്നിട്ടില്ല. ചരിത്രം പറയുമ്പോള്‍ ആദ്യം മുതല്‍ പറയാതെ അന്ന് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിന് പണി ഇരന്നുവാങ്ങി കൊടുത്തെന്ന് ഫാന്‍സ് വരെ
Latest News, Latest News HD, Special Story
9-ാംക്ലാസില്‍ വെച്ച് ഗെയിമിനുള്ള പണത്തിനുവേണ്ടി മോഷണം; അതോടെ വീട്ടുകാര്‍ തെറ്റി; സുഹൃത്തിന്റെ മരണവും തകര്‍ത്തു; അഞ്ചുവര്‍ഷമായി അടച്ചിട്ട ഒറ്റമുറിയില്‍; അതിനുശേഷം കുട്ടികളുടെ വീരനായകന്‍; ഇപ്പോള്‍ ഡ്രഗ് റേപ്പ് കേസിലടക്കം പൊലീസ് തിരയുന്ന പ്രതി; നെഗറ്റിവിറ്റി സ്റ്റാര്‍ ‘തൊപ്പി’യുടെ അസാധാരണ ജീവിതകഥ!
എം. റിജു ‘ഞാന്‍ തിന്നത് ചക്കക്കുരു, ഞാനിട്ടത് ചക്ക ……..’ ഇട്ടാല്‍പൊട്ടും പിടിച്ചാല്‍ കിട്ടില്ല,….., ………, …….’ ഏതാണ്ട് നാലുവര്‍ഷംമുമ്പ് ഈ രീതിയിലുള്ള ഒരു തെറിപ്പാട്ടുപാടി, മലപ്പുറം വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്, തൊപ്പി എന്ന പേരിലുള്ള ഒരു സ്ട്രീമറെക്കുറിച്ച് ഈ ലേഖകനൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അന്ന് തൊപ്പിയെ കാണാനും അശഌല പാട്ടുകേള്‍ക്കാനും ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. കുട്ടിപ്പട്ടാളത്തിന്റെ ബഹളം കാരണം, വളാഞ്ചേരി ബ്ലോക്കായി. ഗതാഗത തടസത്തിന്റെ പേരില്‍ പൊലീസ് തൊപ്പിയെന്ന കണ്ണുര്‍ സ്വദേശി മുഹമ്മദ്
തൃശൂർ : കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട വാർഷിക ചടങ്ങായ ആനയൂട്ടിന് ഇന്ന് വടക്കുംനാഥ ക്ഷേത്ര തിരുമുറ്റം വേദിയാകുന്നു. കർക്കടകം ഒന്നിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ 55ലധികം ആനകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. 25,000ത്തിലധികം ആനപ്രേമികൾ ഇന്ന് വടക്കുംനാഥനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും ദേവസ്വം അധികൃതരും പ്രമുഖ വ്യക്തികളും ആനകൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, 200ലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ,
ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. കുറിഞ്ഞിപ്പൂക്കൾ വിരിയുന്ന പ്രധാന കേന്ദ്രങ്ങൾ ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള സ്വാഭാവിക പുൽമേടുകളിലാണ് കുറിഞ്ഞി വസന്തം പ്രധാനമായും ദൃശ്യമാകുക.
ഇന്ന് ജൂലൈ 16, ലോക പാമ്പ് ദിനം. ഭയത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും നിഴലിൽ എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിവർഗത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. പ്രകൃതിയുടെ സന്തുലനത്തിൽ പാമ്പുകളുടെ പങ്ക് എലി, തവള തുടങ്ങിയ കീടങ്ങളുടെയും ചെറുജീവികളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് നിർണായക പങ്കുണ്ട്. കാർഷിക മേഖലയിൽ എലിശല്യം തടയുന്നതിലൂടെ പാമ്പുകൾ കർഷകർക്ക് വലിയ സഹായമാണ് ചെയ്യുന്നത്. ആവാസവ്യവസ്ഥയുടെ ഭക്ഷ്യശൃംഖലയിൽ ഇരയും വേട്ടക്കാരനുമായി പാമ്പുകൾ വഹിക്കുന്ന പങ്ക് പരിസ്ഥിതി സന്തുലനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ സാഹചര്യം









