ഡാലസ്:അർജൻറീനിയൻ ആരാധകരെ 79-ാം മിനിറ്റ് വരെ മുൾമുനയിൽ നിർത്തിയ മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന അർജന്റീന-ഈജിപ്ത് മത്സരം. ഇഞ്ചുറി ടൈം ഗോളിൽ ഈജിപ്തിനെ 3-2 ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു. 78-ാം മിനിറ്റ് വരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ തിരിച്ചുവരവ്. ലയണൽ മെസി എന്തുകൊണ്ട് ലോക ഫുട്ബോളിന്റെ ഇതിഹാസമാകുന്നുവെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് ഈജിപ്തിനെതിരേ കണ്ടത്. 21-ാം മിനുട്ടിൽ ലയണൽ മെസി പെനൽറ്റി പാഴാക്കിയപ്പോൾ
അറ്റ്ലാന്റ : പരാജയത്തിന്റെ വക്കിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് നിലവിലെ ലോക ചാമ്പ്യന്മാർ. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം വിസ്മയകരമായ തിരിച്ചുവരവ് നടത്തിയ അർജന്റീന പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തകർത്ത് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ നാടകീയ പോരാട്ടത്തിനൊടുവിലാണ് മെസ്സിയും സംഘവും അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ആഫ്രിക്കൻ കരുത്തരായ ഈജിപ്ത് അർജന്റീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മൊസ്തഫ
നോട്ടിങ്ങാം : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 125 റൺസിന്റെ ചരിത്രപരമായ വൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് ഓൾഔട്ടാവുകയായിരുന്നു. റൺസിന്റെ അടിസ്ഥാനത്തിൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർ
വാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെൻ, റൂബൻ വാർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ
മുംബൈ: വരാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും തുടർന്ന് നടക്കുന്ന ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (NCA) തലവനായ ലക്ഷ്മണിന് ബി.സി.സി.ഐ ഈ തന്ത്രപ്രധാന ചുമതല നൽകുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് ലക്ഷ്മണിനെ പരിശീലകനാക്കാൻ തീരുമാനിക്കുന്നത് മലയാളി
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തിന് നോട്ടിങ്ഹാമിൽ ഇന്ന് ഇന്ത്യ ഇറങ്ങും. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 4 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ
ന്യൂയോർക്ക് :‘ട്രംപ് കാർഡിന് ’ കളിക്കളത്തിൽ മറുപടി നൽകി ബെൽജിയം ക്വാർട്ടറിൽ കയറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയത് വൻ വിവാദമായതിന് പിന്നാലെ കളത്തിൽ കണക്ക് തീർത്തു ബെൽജിയം. ട്രംപ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടതോടെയാണ് താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ച് അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി നൽകിയത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബോൾ
ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്. പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്. 2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ
ഡാലസ്:ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കം കണ്ണീരോടെ.. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചുലച്ചു. 2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ ഏറെ കഷ്ടപ്പെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ,
ലോസ് ആഞ്ചലസ്:ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്. ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ്










