ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്.
പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി.
1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്.
2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ റെക്കോഡ് നേട്ടത്തിന് തുടക്കം. അന്ന് നിശ്ചിത സമയത്തും അധിക സമയത്തും 0-0 എന്ന നിലയിലായിരുന്ന മത്സരം ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിൻ തോൽക്കുന്നത്. തോൽവി ഷൂട്ടൗട്ടിലായതിനാൽ മത്സരം ക്ലീൻ ഷീറ്റായാണ് കണക്കാക്കുക.
2026 ലോകകപ്പിൽ കേപ് വെർദെയുമായി ഗോൾരഹിത സമനിലയോടെ തുടങ്ങിയ സ്‌പെയിൻ, പിന്നീട് സൗദി അറേബ്യയെ 4-0 നും ഉറുഗ്വായെ 1-0 നും പരാജയപ്പെടുത്തി. റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ 3-0 ന് തോൽപ്പിച്ചതോടെ സ്‌പെയിൻ അഞ്ചാം ക്ലീൻ ഷീറ്റ് പൂർത്തിയാക്കി. ഒടുവിൽ പോർച്ചുഗലിനെതിരായ വിജയത്തോടെ ആറ് മത്സരങ്ങൾ എന്ന ലോകകപ്പ് റെക്കോഡും സ്വന്തം.
കഴിഞ്ഞ 609 മത്സര മിനിറ്റുകളായി ഒരു താരത്തിന് പോലും
സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടന്ന് ഗോൾനേടാനായിട്ടില്ല. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്.


മുഖത്തുനോക്കി ആക്രോശിച്ചിട്ടും മിണ്ടാതെ സ്കലോണി; ഈജിപ്ത് കോച്ചുമായുള്ള തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു
സലാ കളം വിട്ടത് പരിക്കിനെത്തുടർന്ന്; ഔദ്യോഗിക വിശദീകരണവുമായി പരിശീലകൻ രംഗത്ത്







