ഗൂഗിൾ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണി; പത്ത് വർഷത്തെ സേവനത്തിന് ശേഷം ഗൂഗിൾ അസിസ്റ്റന്റ് വിടപറയുന്നു; പകരം വരുന്നത് ജെമിനി ഐ

സ്മാർട്ട്ഫോണുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും കോടിക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിച്ചിരുന്ന ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഒരു പതിറ്റാണ്ട് കാലത്തെ ജനപ്രിയ സേവനത്തിന് ശേഷമാണ് ഗൂഗിൾ ഈ നിർണ്ണായക തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജെമിനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പതിപ്പ് ഇതുവരെ ലഭ്യമാകാത്തത് നിക്ഷേപകർക്കിടയിലും വ്യവസായ ലോകത്തും ഗൂഗിൾ പിന്നിലാവുകയാണോ എന്ന വലിയ ആശങ്ക പരത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തുകയും .

ഹസ്സാബിസിന് പുതിയ പദവി, പകരക്കാരനായി കൊറേ കവുക്ചുവോഗ്ലു

നോബൽ സമ്മാന ജേതാവായ ഡെമിസ് ഹസ്സാബിസ് ഇനി മുതൽ ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കും ഒപ്പം ചെയർമാൻ സ്ഥാനത്തേക്ക് മാറുകയും ചെയ്യും. കമ്പ്യൂട്ടറുകൾക്ക് മനുഷ്യനൊപ്പം ബുദ്ധിശക്തി കൈവരുന്ന നിർമിത ജനറൽ ഇന്റലിജൻസ് (എജിഐ) സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ പുതിയ ചുമതലയെന്ന് ഹസ്സാബിസ് ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി.

എജിഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഹസ്സാബിസിന് പൂർണ്ണ ശ്രദ്ധ ചെലുത്താനുള്ള അവസരം നൽകാനാണ് ഈ മാറ്റമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. പകരം ഡീപ്പ്മൈൻഡിന്റെ ചീഫ് ടെക്നോളജി ഓഫീസറായ കൊറേ കവുക്ചുവോഗ്ലു ദൈനംദിന ചുമതലകൾ ഏറ്റെടുക്കും. സീനിയർ വൈസ് പ്രസിഡന്റ് എന്ന സ്ഥാനമായിരിക്കും അദ്ദേഹത്തിന്.

കമ്പനി വിട്ടവർ പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു

അതേസമയം ഗൂഗിളിന്റെ മുൻനിര എഐ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമായിരുന്ന ജെഫ് ഡീൻ, സഞ്ജയ് ഘേമാവത്, ഓറിയോൾ വിന്യാൽസ്, ക്വോക്ക് ലെ എന്നിവർ കമ്പനി വിട്ട് ‘ഡിസ്കവറി ലൂപ്പ്’ (Discovery Loop) എന്ന പേരിൽ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചു. മെഷീൻ ലേണിംഗ്, ശാസ്ത്രം, എൻജിനീയറിംഗ് മേഖലകളിലെ ഗവേഷണങ്ങളിലാകും ഈ പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പുതിയ സംരംഭത്തിൽ ഗൂഗിളും നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഡിസ്കവറി ലൂപ്പിന് നൽകുന്നതിനും ധാരണയായിട്ടുണ്ട്.

 

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.