തൃശൂർ: ജില്ലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പൂമല ഡാമിന്റെ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നിർദ്ദേശം നൽകി.
ഇന്ന് രാവിലെ 10:30-ഓടെ ഡാമിന്റെ ജലനിരപ്പ് 27.6 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 28 അടി കടക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്ത് ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ഡാമിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം മലവായിത്തോട് വഴി പുഴക്കൽ തോട്ടിലേക്കാണ് എത്തിച്ചേരുക.ഈ സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഡാമിലെ അധികജലം ഒഴുകിയെത്തുന്നതിനാൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ പുഴകളിലും തോടുകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ജില്ലയിൽ ഓറഞ്ച് അലർട്ട്
ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നിലവിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലർട്ടിന് സമാനമായ രീതിയിലുള്ള ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


‘ഈ പെരുമാറ്റം അംഗീകരിക്കാനാകില്ല’; ആൾക്കൂട്ടത്തിനിടെ യുവതിയെ സ്പർശിച്ചെന്ന് ആരോപണം; സിവിൽ വേഷത്തിലെത്തിയ പൊലീസുകാരനെതിരെ പ്രതിഷേധം, എന്തുകൊണ്ട് വനിതാ പൊലീസില്ല ?







