സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ആറ് മരണം, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു: ദുരിതാശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ കടുത്ത നാശനഷ്ടവും ജീവഹാനിയും രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ആറ് പേർ മരണപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ, എം.എൽ.എമാർ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ

വി ഡി സതീശന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; യു ടേൺ അടിച്ചത് ആരാണ്? ; അല്ലേലും വികസനം വരുമ്പോൾ കൊടിപിടിക്കണം, അതാണല്ലോ ശീലം; പി എം ശ്രീയെ എന്തിന് എതിർക്കണം?

വി ഡി സതീശൻ, ജോൺ ബ്രിട്ടാസ് - PM SHRI വിവാദം

നേതാക്കന്മാർക്ക് വാക്കും പഴം ചാക്കും ഒരുപോലെയാണ്. പക്ഷെ നമ്മുടെ പുതിയ മുഖ്യൻ, ഒരുപാട് വായനയും അറിവുമുള്ള വി ഡി സതീശൻ എപ്പോഴും പറയാറുണ്ട്. വാക്കാണ് വലുത്, പാലിക്കുക തന്നെ ചെയ്യും! എന്നാൽ, പി എം ശ്രീയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?  പ്രതിപക്ഷത്തിരുന്ന് എതിർത്തു. അധികാരത്തിൽ വന്നപ്പോൾ അതേ പദ്ധതി അംഗീകരിച്ചു. വി.ഡി. സതീശൻ സർക്കാരിനെതിരെ “യൂ-ടേൺ സർക്കാർ” എന്നാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ വിളിക്കുന്നത്. എന്താണ് സംഭവിച്ചത്? എന്താണ് പിഎം ശ്രീ? എന്തുകൊണ്ടാണ് ഈ യൂ-ടേൺ?

ചിരിക്കുന്ന മുഖ്യൻ, ചിരിക്കാൻ വയ്യാത്ത ജനം; “പൂക്കി ഭരണ”ത്തിന്റെ ഈ ഒരാഴ്ചത്തെ കണക്ക്

VD Satheesan Pooki Bharanam satire opinion analysis പൂക്കി ഭരണം ചിത്രം

ഒന്നുമില്ലേലും ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രി ഉള്ള നാടല്ലേ നമ്മുടേത്…!  “പൂക്കി ഭരണം” എന്നൊന്നും പറയല്ലേ… പോലീസ് വന്ന് “ഫോൺ എപ്പോ തൂക്കി” എന്ന് പറഞ്ഞാൽ മതി! പക്ഷെ നമുക്കിത് പറയാതെ പറ്റില്ല, നമ്മുടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ “പൂക്കി ഭരണം” എവിടം വരെ ആയി എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത്.  “പൂക്കി” ഇന്ന് ഒരു ജെൻസി വാക്ക് മാത്രമല്ല, അതൊരു രാഷ്ട്രീയ സംഭവം ആയി മാറിക്കഴിഞ്ഞു. ഈ ആഴ്ച ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പൂക്കി, പാചകം,

“വി ഡി സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവ്?; കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ചു”; പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയ്ക്ക് എതിരെ എം വി ഗോവിന്ദന്‍

വി ഡി സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചതിനെതിരെ പ്രതികരിക്കുന്ന എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം. തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍

വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?

Indian Chief Ministers assets and criminal cases ADR report

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരുടെ ആകെ സമ്പത്ത് എത്രയാണെന്നറിയാമോ? ഞെട്ടരുത്, 3,660 കോടി രൂപ! അതായത് ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 118 കോടി വരും. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ADR പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് രാജ്യത്തെ 4 മുഖ്യമന്ത്രിമാർ 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ഒന്നാം സ്ഥാനത്ത് 1,413 കോടി ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. 931 കോടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടാമതും, തമിഴ്നാട് മുഖ്യമന്ത്രിയായ സി.

പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി! സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് സ്ഥിരീകരണം, വിജിലൻസ് ആദ്യമേ തള്ളിയ കേസ് സിപിഎമ്മിന് രാഷ്ട്രീയായുധമായേക്കും!

Punarjani case VD Satheesan vigilance dismissed പുനർജനി കേസ് സതീശൻ ചിത്രം

തിരുവനന്തപുരം : വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ വിവാദമായ പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. 2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച ആരോപണത്തിലാണ് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് തുടക്കമായത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വിജിലൻസ് കണ്ടെത്തിയത് എന്തൊക്കെ? വിദേശത്തുനിന്ന് സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനയായ

ഹണി മൂണ്‍ പീരിഡ് കഴിഞ്ഞോ, ഡല്‍ഹിയിലെത്തുന്ന വി.ഡി. സതീശനെ കാത്തിരിക്കുന്നതെന്ത് ? പുതിയ അധ്യക്ഷനെ തീരുമാനിച്ചാലും കേരളത്തിലെ കോണ്‍ഗ്രസ് രണ്ടുവഴിക്കോ?

Congress faces internal rift over KSU–Satheesan row and Kerala government issues.

കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന്‍ നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം. അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന്‍ സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില

വിഴിഞ്ഞം ഇനി രാജ്യാന്തര ചരക്ക് കവാടം; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾ, ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; ചരിത്ര നിമിഷത്തിന് കേരളം സാക്ഷിയാകും!

Vizhinjam port EXIM operations Mission Samudra വിഴിഞ്ഞം എക്സിം ചിത്രം

തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ

“ആ കസേരയിലിരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെയാകാനാണ് ശ്രമം”; ഉമ്മൻ ചാണ്ടി ചരമവാർഷികത്തിൽ വികാരനിർഭര കുറിപ്പുമായി മുഖ്യമന്ത്രി സതീശൻ!

VD Satheesan Oommen Chandy tribute Facebook post വി.ഡി. സതീശൻ ചിത്രം

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വികാരനിർഭരമായ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. താൻ ഇപ്പോൾ ഇരിക്കുന്ന അതേ കസേരയിൽ ഇരുന്ന ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ യാത്രയായിട്ട് മൂന്ന് വർഷം. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി, അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്നു വർഷം മുൻപ് പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും

“അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ”….; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് മൂന്നാണ്ട്; പുതുപ്പള്ളിയിൽ ഇന്ന് പ്രാർഥനയും അനുസ്മരണവും, ഉദ്ഘാടനത്തിന് കെസി വേണുഗോപാൽ!

ഉമ്മൻ ചാണ്ടി ചരമവാർഷികം പുതുപ്പള്ളി ചിത്രം

കോട്ടയം : ഉമ്മൻ ചാണ്ടി ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജീവിച്ച അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഇന്നും നികത്താനാകാത്ത ശൂന്യതയായി തുടരുകയാണ്. ദീർഘകാലത്തിനുശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം മുന്നണിയെയും അണികളെയും ഒരുപോലെ വേദനിപ്പിക്കുന്നു. ഇന്ന് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനകളും അനുസ്മരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി കെസി വേണുഗോപാൽ നിർവഹിക്കും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറ