ഓണത്തിന് നാട്ടിലെത്താൻ ഇനി പോക്കറ്റ് കാലിയാകും; ട്രെയിനിൽ ടിക്കറ്റില്ല, വിമാന നിരക്ക് കുതിച്ചു; ഡൽഹി മലയാളികൾക്ക് യാത്രാദുരിതം; നാലംഗ കുടുംബം നീക്കി വെക്കേണ്ടത് 50,000 രൂപ!

ഓണം യാത്രക്കായി ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഡൽഹി മലയാളികളും ഉയർന്ന വിമാന നിരക്കും

ന്യൂഡൽഹി : ഓണം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ സങ്കടപ്പെടുത്തുന്ന ഒരു അറിയിപ്പാണ് ഇപ്പോൾ വരുന്നത്. ഓണത്തിന് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് എത്തണമെങ്കിൽ അധിക ക്യാഷ് ചിലവഴിക്കേണ്ടി വരും. ഓണക്കാലത്തു ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയായി. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ഒടുക്കേണ്ടി വരുക. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനൊപ്പം വിമാന യാത്രാനിരക്ക് ഇരട്ടിയിലേറെ വർധിച്ചതുമാണു തിരിച്ചടിയായത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ മറ്റും നഗരങ്ങളിൽ‌ താമസിക്കുന്ന

വധശ്രമക്കേസ് വീണ്ടും തുറക്കുന്നു; വീണാ ജോർജിന്റെ മൊഴിക്ക് പിന്നാലെ നിർണായക നീക്കം; കെഎസ്‌യു പ്രതിഷേധക്കേസിൽ എസ്‌ഐടി അന്വേഷണം!

മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്. ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത്

412 വോട്ടിന് ശേഷം ലൈറ്റ് ഓഫ്; സ്റ്റാലിൻ തോറ്റ മണ്ഡലത്തിൽ ഇവിഎം വിവാദം കത്തുന്നു; വിവിപാറ്റിൽ കൃത്രിമമെന്ന് ഡിഎംകെ, പരിശോധനയ്ക്കിടെ ഗുരുതര ആരോപണം!

കൊളത്തൂർ മണ്ഡലത്തിലെ ഇവിഎം-വിവിപാറ്റ് പരിശോധനയ്ക്കിടെ കൃത്രിമം ആരോപിച്ച് ഡിഎംകെ രംഗത്ത്

ചെന്നൈ : മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപണം. തെളിവ് ഉൾപ്പടെ ഉന്നയിച്ചാണ് ഡിഎംകെ നേതാവായ എൻ.ആർ.ഇളങ്കോ എംപി രംഗത്തു വന്നിരിക്കുന്നത്. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരം ഒരു  ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിഎംകെയുടെ പരാതിയെ തുടർന്നു 30നാണു 14 പോളിങ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ അറിയിച്ചു. 500 മുതൽ

ഇന്നലെ ആക്രമണ ഭീഷണി… ഇന്ന് യുദ്ധവിരാമ പ്രഖ്യാപനം; ഇറാനെതിരായ ആക്രമണം നിർത്തി ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും വമ്പൻ പ്രഖ്യാപനം!

ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ അഭ്യർഥന പ്രകാരം, ‘ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും  അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു’. ഇസ്രയേലും അമേരിക്കയ്‌ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ

മന്ത്രി പറഞ്ഞു പറ്റില്ലാ എന്ന്… പക്ഷേ എത്തിയത് അനുകൂല കത്ത്! കാപ്പ കേസ് പ്രതി സുഗതന് എസ്കോർട്ട് പരോൾ വിവാദം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം!

കാപ്പ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതന്റെ എസ്കോർട്ട് പരോൾ അപേക്ഷ വിവാദത്തിൽ അന്വേഷണം

തിരുവനന്തപുരം : കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന് കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന ആവശ്യത്തിൽ അനുകൂലമായ രീതിയിൽ മറുപടിക്കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി നിർദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ സുഗതന്റെ കത്തിനെക്കുറിച്ചോ തദ്ദേശ വകുപ്പിനോട് അഭിപ്രായം ചോദിച്ചതിനെ കുറിച്ച് അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ

ഒറ്റ ദിവസത്തെ അതിരൂക്ഷ മഴയിൽ 9 മരണം, 6 പേരെ കാണാതായി, പല സ്ഥലങ്ങളിലും ഉരുൾപൊട്ടൽ; നദി​കൾ കരകവിഞ്ഞു!

കേരളത്തിൽ അതിശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം : കഴിഞ്ഞ രാത്രി മുതൽ കേരളത്തിൽ ശക്തമായി പെയ്‌ത മഴയിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 9 ആയി. ഉരുൾപൊട്ടൽ കാരണം അമ്മയും മകനും മരിച്ചു. കടലിൽ വള്ളം മറിഞ്ഞ് തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ വീതവും കൊല്ലം തങ്കശേരിയിൽ ഒരാളെയും കാണാതായി. കണ്ണൂർ കാഞ്ഞിരപ്പുഴയിലും ഒരാൾ ഒഴുക്കിൽപ്പെട്ടു.നദികൾ കരകവിഞ്ഞ് നാടിനെ വിഴുങ്ങി. കോട്ടയത്തും ഇടുക്കിയിലും കണ്ണൂരും ഉരുൾപൊട്ടി. വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട റാന്നി ഒറ്റപ്പെട്ടു. പത്തോളം ഡാമുകൾ തുറന്നു. ചുരങ്ങളും മലയോര പാതകളും വഴിയുള്ള ഗതാഗതം